ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...
Showing posts with label മിന്നാമിനുങ്ങുകള്‍. Show all posts
Showing posts with label മിന്നാമിനുങ്ങുകള്‍. Show all posts

Friday, 6 September 2013

മൂടുപടം..!




കാലത്തിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് ഞാനും നീന്തുകയാണ് .ഒരു കരപറ്റും എന്നുള്ള വിശ്വാസത്തില്‍. ലക്ഷ്യബോധമില്ലാതെ നടന്നിരുന്നപ്പോഴും അജ്ഞാതമായ ഒരു ശക്തി എന്നെ നയിച്ച്‌ കൊണ്ടിരുന്നു നേരായ വഴിയിലൂടെ ചരിക്കാന്‍.ആ ശക്തി എന്‍റെ ഉള്ളിന്‍റെ ഉള്ളിലെ വിശ്വാസവും സ്നേഹവും കരുണയും തന്നെയായിരുന്നു..ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചു..എല്ലാവരുമണിയും പോലൊരു മൂടുപടം ഞാനും ധരിച്ചിരുന്നു..എന്നിലെ എന്നെ മറച്ച് മറ്റുള്ളവരുടെ കണ്ണിലെ സന്തോഷം കാണാന്‍ ആയി ,സ്വയം അവരിലൊരാളായി ഞാന്‍ മാറിക്കൊണ്ടിരുന്നു.ഇത് കാലം എന്നെ കൊണ്ട് ആവശ്യപ്പെടുന്ന ഒരു മാറ്റമാണ്..ഇന്ന് എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ പുകഴ്ത്തി പറയുമ്പോഴും, കുത്തുവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുമ്പോഴും ,കളിയാക്കി ചിരിക്കുമ്പോഴും എനിക്ക് പരാതികള്‍ ഇല്ല.രാത്രിയുടെ നിശബ്ദ യാമങ്ങളില്‍ ഞാന്‍ വെച്ച ആ മൂടുപടം അഴിച്ചുവെക്കും..അപ്പോഴാണ്‌ ഞാന്‍ ഞാനായി തീരുന്നത്, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇഴുകിചേരുന്നത്, എന്‍റെ ഭാവനകള്‍ക്ക് ചിറകുകള്‍ മുളയ്ക്കുന്നത്..ആ ലോകത്തില്‍ എനിക്ക് എന്‍റെതായ കുഞ്ഞിഷ്ടങ്ങളുണ്ട്,കുട്ടിപിണക്കങ്ങളുണ്ട് ,ഞാന്‍ തീര്‍ത്ത ഒരു മനോഹരമായ വീടുമുണ്ട്..ആ വീട്ടില്‍ എന്‍റെ ഇഷ്ടങ്ങളാണ് ! അവിടെ ബന്ധനങ്ങളില്ല,കെട്ടുപാടുകളുമില്ല,കാത്തിരുപ്പുകളില്ല..എന്‍റെ രാജ്യത്തെ റാണിയാണ് ഞാന്‍ .

ക്ലോക്കില്‍ മണി അഞ്ചടിച്ചു..എനിക്കെന്‍റെ ലോകത്തില്‍ നിന്നും താഴെ ഇറങ്ങാന്‍ നേരം ആയിരിക്കുന്നു..തലേന്ന് കഴുകി ഉണക്കാന്‍ വെച്ച ആ മൂടുപടം ഞാന്‍ എടുത്തു വെച്ച് ,മുഖത്തൊരു പ്ലാസ്റ്റിക്‌ ചിരിയുമായി ഒരു ദിനം കൂടി...!ഇന്നീ ദിവസം ഞാന്‍ എത്രപേര്‍ക്ക് കറിവേപ്പിലയാവും,? എത്രപേര്‍ക്ക് കോമാളിയാവും? എത്രപേര്‍ക്ക് പാവയാവും ? എന്ന് പറയാനാവില്ല..കാരണം അമൂല്യമെന്നു കരുതിയിരുന്ന വിശ്വാസവും,കരുണയും,സ്നേഹവും എല്ലാം ഇന്ന് തട്ടുകടയില്‍ വില്‍ക്കുന്ന കൃത്രിമ വസ്തുക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു...ആവശ്യമെങ്കില്‍ നമുക്കൊക്കെ അത് വാങ്ങിക്കാം . അതുകഴിഞ്ഞാല്‍ പിന്നെ അതിന്‍റെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണ്..

ഇങ്ങനെ ഒക്കെ ഞാന്‍ പറയുമെങ്കിലും, ഞാന്‍ സുരക്ഷിതയാണ് .കാരണം,എനിക്കുമുണ്ടൊരു മൂടുപടം . ആരുമറിയാതെ പാവം ഞാന്‍ അതിനകത്ത്‌ ഒളിച്ചിരിപ്പുണ്ട്..നേരമിരുളാന്‍ ഇനി നാഴികകള്‍ മാത്രം....!



Wednesday, 14 August 2013

ജയ്‌ ഹിന്ദ്‌....!



ഭാരത്‌ മാതാ കീ ജയ്..






നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യ ലഭിചിട്ട് നാളേക്ക് അറുപത്തിയാറ് വര്ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു...

നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും അറിയാതെയെങ്കിലും ഈ മുദ്രാവാക്ക്യം വിളിച്ചു പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു ദേശസ്നേഹം..അതില്‍ത്തന്നെ ഒരു ഗാംഭീര്യമുണ്ട്‌,ഒരു പ്രൌഡിയുണ്ട്..നമ്മില്‍ ഉറങ്ങി ക്കിടക്കുന്ന ആ രാജ്യസ്നേഹത്തിന്റെ ഉദാത്തമായ ഭാവം ശിരസ്സാ വഹിച്ചുക്കൊണ്ട് ഊണിലും ഉറക്കത്തിലും നമുക്കൊരുരുത്തര്‍ക്കും വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ വേണ്ടി തയ്യാറായി നില്‍ക്കുന്ന ധീരനായ പോരാളീ...നിനക്ക് വന്ദനം..!

ജീവിതത്തിന്റെ നല്ലൊരുപങ്കും രാജ്യത്തിന് വേണ്ടി കാഴ്ചവെച്ച്‌ ഉറ്റവരെയും ഉടയവരെയും വിട്ടു മറ്റുള്ളവരുടെ ജീവനെ സംരക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്ന യുവ മനസുകള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍..അവരില്‍ ജാതിബേധമില്ല, മതദേഷമില്ല.ഒന്നേ ഒന്ന് മാതം..ഒരാള്‍ക്കുവേണ്ടി എല്ലാവരും കൂടെ അല്ലെങ്കില്‍ എല്ലാവര്‍ക്കും വേണ്ടി ഒരാള്‍...മരണത്തിനും ജയത്തിനുമിടയ്ക്കുള്ള ഒരു ജീവിതമാണ് അവരുടേത്.അവരുടെ മനസ്സിലോ, ചിന്തകളില്‍ പോലുമോ തോല്‍വി എന്നൊരു പദമില്ല.നമുക്ക് സ്വന്തമായ ഈ മണ്ണ് നമ്മളാരും അധ്വാനിച്ചുണ്ടാക്കിയതല്ല, മറിച്ച് ഇതുപോലെയുള്ള ധീരരായ ഒട്ടനവധി പോരാളികളുടെ കഠിന പ്രയത്നവും രക്തതുള്ളികളും കൊണ്ട് പണിതുയര്‍ത്തിയതാണ് എന്റേതെന്നു ഞാന്‍ അഹങ്കരിക്കുന്ന ഈ മണ്ണ്...ഞാനും നീയും ഇന്ന് ഒരു കൂരയ്ക്ക് കീഴില്‍ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുന്നുണ്ടെങ്കില്‍, അതിനും പിന്നില്‍, നിസ്വാര്‍ത്മായി കര്‍മ്മനിരതരായി കാവല്‍ നില്‍ക്കുന്ന ഈ ഭട്ന്മാരാണ് .നമ്മുടെ ജീവനും സുരക്ഷക്കും വേണ്ടി രാവും പകലും വളരെയേറെ കഷ്ടപ്പെട്ട് രാജ്യത്തിന്‍റെ സുസ്ഥിതിക്കുവേണ്ടി സ്വയം ഹോമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിങ്ങളോട് ഞങ്ങള്‍ക്കുള്ള കടപ്പാട് വളരെ വലുതാണ്‌..അവരെ ജന്മം നല്‍കിയ മാതാപിതാക്കളും, അവരുടെ ജീവിത സഖിയായി കടന്നുവന്നവരുമായ ഏവര്‍ക്കും മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകള്‍.

തോളോട് തോള്‍ ചേര്‍ന്ന് ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇറങ്ങി തിരിക്കുന്ന ധീരരായ പോരാളികളോട് നാം ഇനിയും ശിരസ്സ്‌ നമിക്കേണ്ടിയിരിക്കുന്നു.രാജ്യത്തിന്റെ മുക്കിലും മൂലയിലും പതിയിരിക്കുന്ന എല്ലാ അപകടങ്ങളെയും തിരഞ്ഞു കണ്ടുപിടിച്ചു അതില്ലാതാക്കി, സ്വന്തം ജീവന്‍ നമുക്കൊരുതര്‍ക്കും വേണ്ടി ത്യാഗം ചെയുന്ന നിങ്ങള്ക്ക് എന്‍റെ പ്രണാമം..!

ജയ്‌  ഹിന്ദ്‌...


Sunday, 21 July 2013

മിഴികള്‍ കഥ പറയുമ്പോള്‍...





കണ്ണുകളുടെ നിശബ്ദ ചലനങ്ങള്‍ നാം  അറിയാതെ പോകുന്നുണ്ടോ? നമുക്ക് ചുറ്റുമുള്ള ലോകം വര്‍ണ്ണ വിസ്മയങ്ങളുടേതാണ്. കണ്ണിനു പ്രീതികരമായവ നാം എന്നും കാണാന്‍ ആഗ്രഹിക്കുന്നു, അതില്‍ സന്തോഷം കണ്ടെത്താന്‍ ഉള്ള വിഭ്രാന്തിയിലാണ്..അങ്ങനെ ഉള്ള കണ്ണുകളുടെ പിന്നിലെ നഗ്ന സത്യങ്ങള്‍ അറിയാന്‍ നാം ഒരിക്കലും പാടുപെടാറുമില്ല. അതറിഞ്ഞ് നാം നമ്മുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴേക്കും സമയം അതിന്‍റെ വികൃതിതരം കാണിച്ചു തുടങ്ങിയിരിക്കും. 

ഒരുപാട് ദുഖങ്ങളും സങ്കടങ്ങളും,ഇനിയും മറക്കാത്ത കുറെ ഓര്‍മ്മകളുടെയും  ഒരു കൂമ്പാരമാണ് നാം ഓരോരുത്തരുടെയും കണ്ണുകള്‍.. ചിലര്‍ അത് പെട്ടെന്ന് ഗ്രഹിചെടുക്കും..മറ്റു ചിലര്‍ ആ പുറമേ കാണുന്ന മായ കാഴ്ചയില്‍ വീണു സ്വയം ഇല്ലാതാകും. ഓരോ ദിവസവും നാം എത്ര പേരെ കണ്ടു മുട്ടുന്നു.. നമ്മുടെയും അവരുടെയും കാഴ്ചകള്‍ എന്തെല്ലാം ആണ്? പേരെടുത്ത് ഒന്നും പറയാന്‍ പറ്റില്ല. 

കണ്ണുകളില്‍ നോക്കി ഒരാളുടെ സ്വഭാവത്തെ വേര്‍തിരിച്ചു അറിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെ ആണ്.. ഈ കഴിവുള്ളവരെ പോലും വഴി തെറ്റിക്കാനുള്ള സാമര്‍ഥ്യക്കാരും കുറവല്ല. അവരുടെ ലക്‌ഷ്യം സ്വാര്‍ഥതയാണ്. അന്യന്‍റെ കണ്ണില്‍ പൊടിയിട്ട്  സ്വന്തം കണ്ണുകള്‍ കാത്തു സൂക്ഷിക്കുന്നവര്‍. ഇത്തരെക്കാരെ നാം സൂക്ഷിച്ചേ പറ്റൂ..  അവരുടെ ഉള്ളില്‍ ചതി ഒളിഞ്ഞിരിക്കും. ആരെയും ആകര്‍ഷിച്ചു വലയില്‍ കുടുക്കാനുള്ള ഒരു കഴിവ് അവരില്‍ ഉണ്ടായിരിക്കും.

പണ്ട്  ആരോ  പാടിയിരുന്നു.. നിന്‍റെ മിഴികളില്‍ ഞാന്‍ കണ്ടു നിന്‍ മൌനത്തിന്‍ ഈണം.. ശെരിയാണ്.. നാം ഓരോര്ത്തരുടെയും കണ്ണുകളില്‍ ഉണ്ട്, നമ്മുടെ മനസ്സ്.ആ മനസ്സ് അറിയാന്‍ ഏവര്‍ക്കും ഇടവരട്ടെ എന്ന് ആശംശിക്കുന്നു.. സ്വാര്‍ഥത നിറഞ്ഞ ലോകത്തില്‍ നിന്ന് നമുക്ക് നമ്മുടെ കണ്ണുകളെ കാത്തുകൊള്ളാം. നമുക്ക് ചുറ്റുമുള്ളവ വരില്‍ നേരിന്‍റെ നന്മ കണ്ടറിയാന്‍ ശ്രമിക്കാം.

Monday, 15 July 2013

അവളൊരു സുന്ദരി...മോഹിനി..





പീടികപ്പടിയിലെ വാസുവേട്ടന്റെ ചായക്കടയില്‍  അവളെ കുറിച്ചാണ്  ആകെ ചര്‍ച്ചാ വിഷയം..അവളെ പോലെ ഒരുത്തിയെ കോഴിക്കോട്‌ ബസ്സ് സ്റ്റാന്‍ഡിലെക്കുള്ള  വഴിയോരത്തുവെച്ചു  കണ്ടിട്ടുണ്ടെന്ന് മറ്റു ചിലര്‍. പ്രായ ഭേദമന്യേ  ആ ചായക്കടയിലേക്ക് കടന്നു വരുന്ന ഓരോരുത്തരും അവളെ കുറിച്ച് വര്‍ണ്ണിക്കാന്‍ തുടങ്ങി. അശ്ലീലചുവയുള്ള  വാക്കുകള്‍ പറയാന്‍ വെമ്പല്‍ കൊള്ളുന്ന മദ്ധ്യവയസ്ക്കരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അവള്‍ ആരാണ്?? ഇതുവരെ കാണാത്ത ആ സൌന്ദര്യ ദാമത്തെ ചൊല്ലി ആയിരുന്നു ചര്‍ച്ചകള്‍. അവളുടെ വടിവൊത്ത ശരീരത്തെ പാടിപുകഴ്ത്തുന്നു ചിലര്‍. ചിലരാകട്ടെ അവളുടെ കണ്ണുകളിലെ വശ്യതയെയും, മറ്റുചിലര്‍ അവളുടെ മോഹിപ്പിക്കുന്ന മുഖ ഭാവങ്ങളെയും പറ്റി അവരവരുടെ മനസ്സിന് ത്രിപ്തികിട്ടും വിധം വാചാലരാവാന്‍  തുടങ്ങി. അവളെ ഒന്ന് തൊട്ടെങ്കിലും സായൂജ്യമടയാന്‍ കൊതിച്ചിരുന്ന,വയസ്സ് എണ്‍പത്തിനാലായ ഒരു വൃദ്ധനെയും ആ കൂട്ടത്തില്‍ കാണാന്‍ കഴിഞ്ഞു.

സത്യത്തില്‍ ഇവരുടെ ചര്‍ച്ചകള്‍ കേട്ടപ്പോള്‍, എനിക്കും ഉള്ളില്‍ ഒരാഗ്രഹം, ആ മോഹിനിയെ ഒന്ന് കാണാന്‍. അതു വരെ സുന്ദരി എന്ന് ഞാന്‍ മനസ്സില്‍ കണ്ടിരുന്നത് ഐശ്വര്യറായ്നെ ആയിരുന്നു. അവരെക്കാള്‍ സുന്ദരിയോ?? എങ്കില്‍ അതു കണ്ടിട്ട് തന്നെ കാര്യം. പകുതി കുടിച്ച ചായ ഗ്ലാസ്സ് അവിടെ വെച്ച് ഞാന്‍ നടന്നു, അവളെ അന്വേഷിച്ച്.ഒരു നൂറു മീറ്റര്‍ ആയി കാണില്ല, ഒരു തടിച്ച ആള്‍ക്കൂട്ടം കണ്ടു അങ്ങോട്ടേക്ക് ചെന്നു. അതു ഒരു പഞ്ചായത്ത് കിണര്‍ ആണല്ലോ..! അവിടെ ഇപ്പോള്‍ എന്താ ഉണ്ടായേ?? എന്‍റെ ആകാംക്ഷ കൂടി കൂടി വന്നു. ആളുകളെ മാറ്റി ഞാന്‍ നുഴഞ്ഞു നോക്കി..''ഹാ... ശെരിയാ.. അവള്‍ ഒരു സുന്ദരി തന്നെ..." സുബോധം തിരിച്ചു കിട്ടിയപ്പോള്‍ മനസ്സിലായി.." ഹോ, ഈ കല്പ്രതിമയെ കുറിച്ചാണോ ഇത്രമാത്രം ചര്‍ച്ചകള്‍ നടന്നത്?? ഞാന്‍ ഒരു വിഡ്ഢി.

ഇതാണ് നമുക്ക് ചുറ്റുമുള്ള ലോകം. ഏതോ ഒരാളുടെ മനസ്സില്‍ തോന്നിയ ഒരു രൂപം .അതു കല്ലില്‍  കൊത്തി അതിനു  രൂപവും, ഭാവവും നലകിയ്പ്പോള്‍ അതൊരു സ്ത്രീ രൂപമായി..പക്ഷെ അതിനു പച്ച മാംസത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല, ജീവന്‍റെ തുടിപ്പും അതിലില്ല.. എന്നിട്ടും ഞാന്‍ ഉള്‍പ്പെടെയുള്ള ഈ മനുഷ്യര്‍ പറഞ്ഞ ഭാഷ്യങ്ങള്‍ എന്തൊക്കെ??? എങ്കില്‍ പിന്നെ ജീവനും ഓജസ്സും അരുണിമയുമുള്ള ഒരു സ്ത്രീ തന്നെ ആയിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി ..??

സമര്‍പ്പണം:  സ്ത്രീകള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ക്കും,ശൈശവ വിവാഹത്തിനും, പെണ് ഭ്രൂണഹത്യക്കുമെതിരെ സമര്‍പ്പിക്കുന്നു..


Saturday, 6 July 2013

കോണ്‍സെപ്ത്സ്






ചിലരുടെ ജീവിതം എന്നത് ചില കോണ്‍സെപ്ത്സ്‌സിന്റെ പുറത്താണ്. മിക്കവാറും ആളുകള്‍ അവരുടെ ചിന്താരീതികള്‍ക്കനുസരിച്ചു മറ്റുള്ളവര്‍ മാറികൊടുക്കണം എന്ന് ശഠിക്കും. എന്നാല്‍ സ്വയം മാറാനായി ശ്രമിക്കുകയുമില്ല.വിവാഹത്തിന് മുന്മ്പേ, വധു/വരന്‍ ഇങ്ങനെ ഉള്ള ആള്‍ ആയിരിക്കണം..എന്നൊക്കെ ചിലരുടെ പ്രതീക്ഷകള്‍...എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്‍ നമ്മള്‍ കണക്കു കൂട്ടി വെച്ച ആ '' കോണ്‍സെപ്ത്സ് '' താറുമാറാകുന്നു. പിന്നെ അവിടെ പരാതികളുടെയും  പരിഭവങ്ങളുടെയും കേളികൊട്ട് അരങ്ങേറുകയായി. ചിലപ്പോള്‍ അത് ഒരു വേര്‍പിരിയലില്‍ വരെ ചെന്നു എത്തിയേക്കാം.

വേര്‍പിരിയലില്‍ ഒരു നഷ്ടവും ദുഖവും എല്ലാം ഒളിഞ്ഞിരുപ്പുണ്ട്. നമ്മുടെ ജീവിതത്തിന്‍റെ ഏതെന്കിലും അംശത്തില്‍ വേണ്ടപ്പെട്ടവരുടെ ഒക്കെ വേര്‍പിരിയലിന് നാം സാക്ഷികളായിരുന്നു. അത് സ്വാഭാവികമായി നടന്നു പോകുന്നു. ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്  , മനഃപൂര്‍വ്വമായി ഒരാള്‍ മറ്റൊരാളെ വേര്‍പിരിഞ്ഞിരിക്കേണ്ട ഒരു ദുരവസ്ഥ. ചിലപ്പോള്‍ ചില തെറ്റുദ്ധാരണകളുടെ പേരിലായിരിക്കാം, അല്ലെങ്കില്‍ സ്വാര്‍ത്ഥതയുടെ ലക്ഷ്യങ്ങള്‍ വെളിച്ചത്തില്‍ വന്നതിന്‍റെ പേരിലുമായിരിക്കാം . ഏതൊക്കെ പേരിലായാലും ഒരു ഘട്ടത്തില്‍ നാം തിരിഞ്ഞു നോക്കുമ്പോള്‍ മാത്രം ആണ്  അറിയുന്നത് ഈ വേര്‍പിരിയലിന്റെ ആവശ്യകത.  നമ്മള്‍ അന്നെടുത്ത ആ തീരുമാനം ശെരിയായിരുന്നോ അതോ തെറ്റായിരുന്നോ എന്ന്.. ശെരിയായിരുന്നെങ്കില്‍ ഒരിക്കലും ഒരു കുറ്റബോധത്തിന്റെ കെട്ടുപാടുകള്‍ നമുക്ക് അണിയേണ്ടി വരികയില്ല. മറിച്ച് അത്- ആ വേര്‍പിരിയല്‍ വേണ്ടിയിരുന്നില്ല ,എന്ന് തോന്നിയെങ്കില്‍ ആ ചിന്ത നിങ്ങളെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഇനി തിരിച്ചു പോയൊരു മാപ്പപേക്ഷയാണ് ആഗ്രഹിക്കുന്നെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷെ നമ്മളാല്‍  മുറിവേറ്റു ഇന്നും  എഴുന്നേല്‍ക്കാന്‍ ആവാത്ത വിധം വീണു കിടക്കുന്ന ആ മനസ്സിലേക്ക് ഒരു കുടിയേറ്റം അത്ര പെട്ടെന്ന് സാധ്യമാവുകയില്ല. തിരിച്ചറിയണം നാം, നമ്മുടെ കര്‍മ്മങ്ങളെ. നമ്മള്‍ വിധിക്കുന്ന വിധികളെ.

Monday, 10 June 2013

പലരില്‍ ചിലര്‍



ഒരുപാട് നാളായി എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഞാന്‍ ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാന്‍ പോകുന്നത്. ജനിച്ച നാള്‍ മുതല്‍ നമ്മള്‍ കണ്ടുമുട്ടുന്ന വ്യക്തികളെ കുറിച്ച്. .. അവര്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിയ, നല്ലതും ചീത്തയുമായ കാര്യങ്ങളെ പറ്റി ഒരു അവലോകനം. ഓരോരുത്തര്‍ കടന്നു വരുന്നത് ചില പ്രത്യേക ഉദ്ധേശ്യങ്ങളോടെയാണ്. ആദ്യമാത്രയില്‍ തന്നെ ചിലപ്പോള്‍ നാം തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷെ കാലം നമുക്ക് മുന്നില്‍ ആ സത്യം തുറന്നു കാട്ടി തരും.. ആ കാലതാമസത്തെ വകവെയ്ക്കാതെ നമ്മള്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ നമുക്ക് തന്നെ തിരിച്ചടി കൊണ്ടുവരുന്നതായിരിക്കാം. ഇതൊന്നുമല്ല  സത്യം എന്ന് തിരിച്ചറിഞ്ഞ് വീണ്ടും പഴയ ഫോമിലേക്ക് വരാന്‍ സമയം ഏറെ എടുക്കും.

ഇന്നലെ എന്റെ ജീവിതത്തില്‍ കടന്നു വന്ന വ്യക്തി അത് ആരെങ്കിലും ആയിക്കൊള്ളട്ടെ  അവരുടെ ആദ്യ സമീപനം എന്നെ  തൃപ്തിപ്പെടുത്തുന്നതായിരുന്നിരിക്കാം ഒരുപക്ഷെ. അതനുസരിച്ച്  ഞാന്‍  ഏറെ മുന്നോട്ടും പോയിക്കാണും. ഇതില്‍ ഒന്നുകില്‍, അവര്‍ നിമിത്തം എന്‍റെ ജീവിതം ഒന്നുകൂടെ മെച്ചപ്പെട്ടതായി വന്നേക്കാം.. അല്ലെങ്കില്‍ നേരെ തിരിച്ചും.. രണ്ടാമത്തെ ഓപ്ഷന്‍..ഒന്നുകില്‍ എന്‍റെ സമീപനം, അവരുടെ ജീവിതത്തെ മാറ്റി മറിച്ചേക്കാം അല്ലെങ്കില്‍ ഞാന്‍ അവര്‍ക്ക് ഒരു പാരയുമായി തീര്‍ന്നേക്കാം..

നമ്മള്‍ മനസ്സിലാക്കേണ്ടാതായ ഒന്നുണ്ട്.. ഈ വ്യക്തികള്‍  "എല്ലാവരും"  എന്ന് ഞാന്‍ പറയില്ല, പക്ഷെ ഒട്ടു മിക്കവരും ഒരു നിശ്ചിത , സമയപരിധിക്കുള്ളില്‍ നിന്ന് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നവരാണ്. അവര്‍ നമുക്ക്  തന്ന, നല്ല ചില ഓര്‍മ്മകള്‍,  ചില ചിന്തകള്‍, ചില മുറിപ്പാടുകള്‍.. ഇതൊക്കെ നമ്മുടെ ജീവിതമാകുന്ന സമ്പാദ്യത്തില്‍ വന്നു ചേരും.. അവയില്‍ നിന്നെല്ലാം  നുറുക്കി കൂട്ടി നാം തന്നെ വീണ്ടും നല്ലൊരു ജീവിതത്തെ കെട്ടി പൊക്കാന്‍ ശ്രമിക്കും. പഴയ പാളിച്ചകള്‍ എല്ലാം മാറ്റി വെച്ച് നമ്മുടെ ജീവിതത്തില്‍ പച്ചപ്പ് തന്ന് നമ്മളെ നട്ടു വളര്‍ത്തിയവരുടെ കൂടെ ഉള്ള ഒരു ജീവിതം.  ഇങ്ങനെ ഉള്ള സംതൃപ്തമായ ജീവിതത്തിലും യാദ്രിശ്ചികമായി കടന്നു വരുന്ന വ്യക്തികള്‍ കുറവല്ല... പക്ഷെ കഴിഞ്ഞു പോയ ജീവിതത്തില്‍ നമ്മള്‍ പഠിച്ച പാഠങ്ങള്‍ ഒരിക്കലും വീണ്ടും ആവര്‍ത്തിക്കാതെ ഇരിക്കാന്‍ നാം ശ്രമിച്ചു കൊണ്ടേയിരിക്കും.

ആകയാല്‍  ജീവിതമാകുന്ന കടലാസ്സു തോണിയില്‍  നാം അറിയാതെ അതില്‍ കയറി പറ്റി നമ്മെ മുക്കി കളയുന്ന  വ്യക്തിത്വങ്ങളെ തിരിച്ചറിയുക.. അതുപോലെ തന്നെ നാം ആരുടേയും ജീവിതത്തില്‍ ഒരു കരടായി അവശേഷിക്കാനും ഇടവരുത്താതെ ഇരിക്കുക...

ആശംസകള്‍.. 

Tuesday, 16 August 2011

എന്‍റെ കുഞ്ഞാറ്റ..!



യാദ്രിശ്ച്ചകിതമായിട്ടാണ് ഞാന്‍ ഇത് എഴുതാന്‍ തുടങ്ങിയത്..ഇത് ഒരു തുടര്‍ കഥ ആവുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്..പക്ഷെ, എന്റെ ചിന്തകള്‍ക്ക് ഒരു തിരിച്ചടിയെന്നോണം..ആ പൂവ് സ്വയം നശിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇനി കീടങ്ങള്‍ വന്നു അതിനെ കേടാക്കിയതാണോ അതോ സ്വയം, നശിക്കാന്‍ തീരുമാനിച്ചതാണോ? ..ഉത്തരം ഇത് വരെ കിട്ടിയില്ല..ഏതായാലും എഴുതാന്‍ തീരുമാനിച്ചു,

അന്നൊരു ഡിസംബര്‍ കാലം, മുറ്റത്തൂടെ അലസമായി ഇങ്ങനെ നടക്കുമ്പോഴാണ് വഴിയിലൂടെ, ഒരു പൂ കച്ചവടക്കാരന്‍ ''പൂ വേണോ'' എന്ന് ചോദിച്ചു എന്റെ അടുത്ത് വന്നത്..കുട്ടയില്‍ ഒരുപാട് നല്ല മണവും, ബംഗിയുമുള്ള പൂക്കള്‍ ഉണ്ടായിരുന്നു.ആ കൂട്ടത്തില്‍ നിന്ന് എന്നെ ആകര്‍ഷിച്ച ഒരു കൊച്ചു പൂവിനെ ഞാന്‍ വളരെ ശ്രെദ്ധയോടു കൂടി എന്റെ കൈവെള്ളയില്‍ എടുത്തു വെച്ച് ഒന്ന് പുഞ്ചിരിച്ചു..എനിക്കുള്ള ഉത്തരമെന്നോണം അതുവഴി വന്ന ശീതകാറ്റു അതിന്നെ മെല്ലെ ഒന്ന് ഉലച്ചു..പൂക്കാരനെ പറഞ്ഞു വിട്ട ശേഷം ഞാന്‍ ആ പൂവിനെ എടുത്തു എന്റെ മുറിയുടെ ജനാലയ്ക്കരികെ വെച്ചു.ഞൊടിയിടയില്‍ തന്നെ ഞാന്‍ അതിനു ഒരു പേരും ഇട്ടു..''കുഞ്ഞാറ്റ'', എന്റെ കുഞ്ഞാറ്റ!

തുടങ്ങും മുന്നേ, എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഇവടെ ഒന്ന് സൂചിപ്പിച്ചോട്ടെ.അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം..രണ്ടു രീതിയില്‍ നമുക്ക് ഒരു കാര്യം വായനക്കാരിലേക്ക് എത്തിക്കാം.ഒന്നുകില്‍ ഒരു മുഴുനീള സാഹിത്യം നിറഞ്ഞ ഒരു സൃഷ്ടി.അല്ലെങ്കില്‍ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് അയാളുടെ മനോവികാരങ്ങള്‍ പ്രകടമാക്കുന്നവ..ഞാന്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു,കാരണം..ഒരു സാഹിത്യകാരി അല്ലെങ്കില്‍ ഒരു കവയിത്രി ആയിട്ടല്ല ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത്.. എനിക്ക് പുറം ലോകത്തോട്‌ പറയേണ്ട കാര്യങ്ങള്‍, വായനക്കാരിലേക്ക് ,അവരുടെ ചിന്തകളിലേക്ക് എന്ത്രയും പെട്ടെന്ന് എത്തിക്കുക മാത്രമാണ് ഞാന്‍ ഇതിലൂടെ ഉദേശിക്കുന്നത്..തെറ്റുകള്‍ കാണുമായിരിക്കും, സൃഷ്ടിയിലെ അന്തസത്തയെ മാത്രം ദയവായി സ്വാംശീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്റെ കുഞ്ഞാറ്റയിലേക്ക് നമുക്ക് തിരിച്ചു വരാം.കഴിഞ്ഞകാലത്തിന്റെ നഷ്ടങ്ങള്‍ അവളില്‍ കാര്‍മേഖം പോലെ പടര്‍ന്നിരുന്നു.വാടാനായി നില്‍ക്കുന്ന പുഷ്പ്പം പോലെ..അതിനു അതിന്റെ ജീവന്‍ തിരിച്ചു നല്‍കണം എന്ന് ഒരു മോഹം ഉണ്ടായി.ഒരു കുഞ്ഞിനോടെന്നപോലെ ഞാന്‍ അതിനെ സ്നേഹിച്ചു..ഒരുപാട് നേരം ഒപ്പം നോക്കിയിരുന്നു,ഓരോ തവണയും ഞാന്‍ അതിന്റെ ചുവട്ടില്‍ വെള്ളമൊഴിക്കുമ്പോള്‍ അവളില്‍ ഉണ്ടാവുന്ന ഉന്മേഷം വാക്കുകള്‍ക്കതീതമാണ്.അവളുടെ സ്നേഹവും,സന്തോഷവും എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി..ദിനങ്ങള്‍ ഓരോന്നായി പൊയ്ക്കൊണ്ടിരുന്നു,അവളിലെ കാര്‍മേഘ പടലങ്ങള്‍ അപ്പ്രത്യക്ഷമാകുന്ന പോലെ തോന്നി.ഒരു ഒഴിവു ദിവസം,രാവിലെ ഞാന്‍ അതിന്റെ അടുത്ത് ചെന്ന് അവളിലെ കണ്ണീര്‍ ഒപ്പിയെടുക്കാന്‍ നോക്കി..ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞു..ചിലത് കേട്ട് ഞാന്‍ സ്വയം മറന്നു ചിരിച്ചു..അതിനിടയിലെപ്പോഴോ അവളെ സ്നേഹിച്ചു ഒരുനാള്‍ കടന്നുപോയ വണ്ടിനെ പറ്റി എന്നോട് പറഞ്ഞു..എല്ലാം കേട്ട് ഞാന്‍ പറഞ്ഞു,വണ്ടിന്റെ സ്ഥാനത്തേക്ക് തല്‍ക്കാലം എന്നെ കണ്ടൂടെ.,എന്ന്..മറുപടിയൊന്നും പറയാതെ അതെന്നെ നോക്കി ചിരിച്ചു..എനിക്കതില്‍ വിഷമം ഒട്ടും തോന്നിയില്ല,കാരണം ഞാന്‍ അതിനെ സ്നേഹിച്ചത് ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു,അവളിലെ ഏകാന്തതയില്‍ ഒരു കൂട്ട്..അത്രമാത്രം.ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ഞാന്‍ നേരെ പോകുന്നത് അവളെ കാണാന്‍ ആയിരുന്നു,അത്രമാത്രം അവള്‍ എന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു..ഈ സ്നേഹത്തെ എന്ത് പേരിട്ടു വിളിക്കാം എന്നൊന്നും എനിക്കറിയില്ല, ഒന്നുമാത്രം അറിയാം--ആ സ്നേഹത്തില്‍ കളങ്കം ഉണ്ടായിരുന്നില്ല എന്ന് ..

വര്‍ഷങ്ങള്‍ കടന്നു പൊയ് ..ഒരുനാള്‍ എന്റെ കുഞ്ഞാറ്റയെ നോക്കാന്‍ ഓടി വന്നപ്പോള്‍ ..പെട്ടെന്ന് ഒന്നും മനസ്സിലായില്ല..സൂക്ഷിച്ചു നോക്കി,അവളെ ഒരു വണ്ട്‌ വട്ടമിടുന്നു..കുഞ്ഞാറ്റയെ ശല്യം ചെയ്യുകയാണെന്ന് കരുതി ഞാനതിനെ ഓടിക്കാന്‍ നോക്കി..ഇങ്ങനെ ചെയ്യുമ്പോള്‍, കുഞ്ഞാറ്റ യിലെ ഭാവ മാറ്റം ഞാന്‍ ശ്രെധിച്ചു..അവളില്‍ ഇതുവരെ കാണാത്ത ഒരു ഭാവം,അത് അമര്‍ഷമാണോ അതോ വെറുപ്പാണോ എന്ന് ചിന്തിക്കുന്നതിനു മുന്നേ ആ വണ്ട്‌ എന്റെ നേരെ വന്നു തുടങ്ങി..ഇത് കണ്ടു ഞാന്‍ സ്നേഹിച്ച, എന്റേതെന്നു കരുതിയ കുഞ്ഞാറ്റ മതിമറന്നു ചിരിച്ചു..എന്റെ മുഖത്തെ പേടിയും കുത്തിയാലുള്ള വേദനയെ കുറിചോര്‍ത്തും മുറിവിട്ടു ഓടുന്ന എന്നെ നോക്കി അവള്‍ കളിയാക്കി ..ഉറക്കെ ഉറക്കെ ചിരിച്ചു..അവളെ ആടിയുലക്കാന്‍ പണ്ട് വന്നിരുന്ന ശീതകാട്ടിന്റെ സഹായം വേണ്ടിവന്നില്ല ..എവിടെനിന്നോ കിട്ടിയ ഒരു ഊര്‍ജ്ജം അവളില്‍ നിറഞ്ഞു നിന്നിരുന്നു..എന്റെ മുറി പുറത്തു നിന്ന് പൂട്ടിയ ശേഷം ഞാന്‍ നേരെ അടുക്കള വശത്തേക്ക് പൊയ്..നിര്‍ജീവമായിരിക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു-''എന്താ ഇന്നിവള്‍ക്ക് പറ്റിയേ'' എന്ന്..അമ്മയുടെ ചോദ്യങ്ങള്‍ ഒന്നും എന്റെ ചെവിയില്‍ പതിചിരുന്നില്ല..എന്നാലും എന്റെ കുഞ്ഞാറ്റ ഇത്ര പെട്ടെന്ന് മാറാന്‍ മാത്രം ...ചിന്തിച്ചു തീര്‍ന്നില്ല അപ്പോഴേക്കും അതിന്റെ ഉത്തരവും മനസ്സില്‍ തെളിഞ്ഞു,പണ്ട് അവള്‍ പറഞ്ഞ ആ വണ്ട്‌..''അത് ഈ വണ്ട്‌ തന്നെ ആയിരിക്കുമോ?''ആവാം അല്ലെങ്കില്‍ ഒരിക്കലും അവള്‍ എന്നോടിങ്ങനെ പെരുമാറുമായിരുന്നില്ല..ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നിനുപിറകെ വന്നുകൊണ്ടേ ഇരിക്കുന്നതിനിടയില്‍, ''ഇതാ ചായ'' എന്ന് പറഞ്ഞു അമ്മ ചായ കപ്പ് എനിക്ക് നേരെ നീട്ടി..കയ്കൊണ്ട്‌ ചായകപ്പ് എടുത്തതല്ലാതെ, അമ്മയോട് ഒന്നും ചോദിക്കാനോ, പറയാനോ തോന്നിയില്ല ..ആകെ ഒരു മരവിപ്പ്!ചിന്തകള്‍ കാട് കയറും മുന്നേ ഞാന്‍ ആ ചായകപ്പു പടിയില്‍ വെച്ച് എന്റെ മുറിയുടെ ജനാലക്കരികിലേക്ക് ചെന്നു..എനിക്കാ ജനല്‍ പാളിയിലൂടെ അവളെ കാണാമായിരുന്നു.വണ്ടില്ലെന്നു ഉറപ്പിച്ചശേഷം ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു നിറകണ്ണുകളോടെ..അവള്‍ക്കപ്പോഴും ഒരു പുച്ച ഭാവമായിരുന്നു.. കണ്ണുനീര്‍ ധാര ധാരയായി ഒഴുകാന്‍ തുടങ്ങി..മനസ്സില്‍ സ്വയം ചോദിച്ചു..''ദൈവമേ ,ഒന്നും പ്രതീക്ക്ഷിച്ചിട്ടല്ലലോ ഞാനിവളെ ദത്തെടുത്തത്? പിന്നെ ഞാന്‍ എന്തിനു കണ്ണീര്‍ വാര്‍ക്കണം?"

ഇവിടെയാണ്‌ വായനക്കാരോട് ഞാന്‍ ഒന്ന് ചോദിക്കുന്നത്, നമ്മള്‍ സമര്‍ത്തി ക്കാറുണ്ട് ,ഈ ഞാനടക്കം..ഒന്നും ആരില്‍ നിന്നും പ്രതീക്ഷിക്കരുതെന്ന്..നേരുതന്നെ..എന്റെ കുഞ്ഞാറ്റ എന്നില്‍ നിന്ന് വിട്ടകലുമ്പോള്‍ ഞാന്‍ പോലുമറിയാതെ ഭൂമിയില്‍ പതിച്ച ആ കണ്ണീരിനു നമ്മള്‍ പറഞ്ഞ പ്രതീക്ഷക്കു സമം ആകുമോ?..ആകുമെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു..

നിറഞ്ഞ വേദനയോടെ ഞാനവളെ എന്റെ വീടിന്റെ മുറ്റത്തുള്ള കൊച്ചു തോട്ടത്തില്‍ എടുത്തു വെച്ചു.മറ്റു പൂക്കളുടെ കൂടെ ഇനി അവളും അവരില്‍ ഒരാള്‍ ആയിട്ട്..എന്റെ മനസ്സിന്റെ വേദന കണ്ടില്ലെന്നു നടിചിട്ടാണോ..ഞാന്‍ അവളില്‍ ഒരു വേര്‍പാടിന്റെ നൊമ്പരവും കണ്ടില്ല..അല്ലെങ്കിലും ഞാന്‍ ഇതിനുമാത്രം വിഷമിക്കാന്‍ എന്തിരിക്കുന്നു..അല്ലെ, ഞാന്‍ ഒരു സൂക്ഷിപ്പുകാരി മാത്രം ആയിരുന്നു..ഒന്നോര്‍ത്താല്‍ ഞാന്‍ സന്തുഷ്ടയാണ് ,കാരണം,അവളിലെ കാര്‍മേകങ്ങളെ എല്ലാം മാച്ചു പവിത്രതയോടു കൂടി തന്നെ ഞാന്‍ അവളുടെ അവകാശിക്ക് തിരിച്ചു കൊടുത്തു എന്ന്..ഞാനിങ്ങനെ സ്വയം ആസ്വസിപ്പിക്കുന്നതിനിടയില്‍ ദേ അമ്മ വീണ്ടും വിളിക്കുന്നു...''നീ ഇതുവരെ ചായ കുടിചില്ല്യെ..''?

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓടി.......ചായ കുടിക്കാനല്ല, വണ്ട്‌ വരുന്നേ..വണ്ട്‌ വരുന്നേ..എന്ന് വിളിച്ചു..!!

Friday, 8 July 2011

ഹവ്വായുടെ തിരിച്ചുവരവ്‌....!

ഇതാ വീണ്ടും ഒരു അമ്മമാരുടെ ദിനം കൂടി.ഞാന്‍ ഓര്‍ക്കുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസം തന്നെയാണ് ഞാന്‍ ഈ ബ്ലോഗിന് തുടക്കം ഇട്ടതും, അമ്മമാരുടെ മാഹാത്മ്യത്തെ പറ്റി ഒരു ആശയം അവതരിപ്പിച്ചതും. ഇടയ്ക്കു വെച്ച് സമയക്കുറവുമൂലം ബ്ലോഗെഴുത്ത് നിര്‍ത്തി വെച്ചെങ്കിലും , ഇതാണ് രണ്ടാമൂഴത്തിന് പറ്റിയ സമയം എന്ന് എനിക്ക് തോന്നുന്നു.

സ്ത്രീയുടെ ഒരു വ്യത്യസ്ത മുഖവുമായി നമ്മുടെ ഇടയിലേക്ക് അതാ അവള്‍ കടന്നു വരുന്നു.അവളെ നിങ്ങള്‍ എല്ലാം അറിയുമായിരിക്കും -മതഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന ലോകത്തിലെ ആദ്യ സ്ത്രീ രൂപം-ഹവ്വ! അവളും ഒരു അമ്മയാണ്. പാപ കറയേറ്റ അവളുടെ തിരിച്ചുവരവിനെ കുറിച്ച് തന്നെയാവട്ടെ ഇന്നേ ദിവസം എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാന്‍ ഉള്ളത്.

തികച്ചും അപ്പ്രതീക്ഷിതമായി കിട്ടിയ ഒരു അവസരമായിരുന്നു അത്.അവള്‍ ചെയ്ത പാപത്തിനു പരിഹാരമെന്നോണം അവള്‍ അതിനെ മനസ്സാ സ്വീകരിച്ചു കഴിഞ്ഞു..സ്വയം തിരുത്താന്‍പോലും ഒരൂഴം ലഭിക്കാതെ നിശബ്ദതയുടെ ലോകത്ത് പറ്റിപ്പിടിച്ചു കിടന്ന അവളിലേക്ക് പ്രകാശത്തിന്റെ പൊന്‍ കിരണങ്ങള്‍ അലയടിക്കുംപോലെ,അവളുടെ മോക്ഷപ്രാപ്തിക്കൊരു വാതായനം അവള്‍ക്കു മുന്നില്‍ തുറന്നിരിക്കുംപോലെ.രണ്ടാമതൊന്നു ചിന്തിക്കാതെ അവള്‍ അവളുടെതെന്ന് മുദ്രക്കുത്തപ്പെട്ട ആ ലോകത്തില്‍ നിന്നും പുറത്തു വന്ന് ആ കവാടം അവള്‍ എന്നേക്കുമായി കൊട്ടി അടച്ചു.

ആദ്യപാപത്തിന്റെ ഉറവിടമെന്നു എല്ലാവരും അവളെ മുദ്രക്കുത്തപെടുമ്പോഴും അവളിലും കുടിക്കൊള്ളുന്ന ആ നന്മയുടെ അംശത്തെ നാം കണ്ടില്ലെന്നു നടിക്കരുത്. പാപം ചെയ്തെന്കില്‍ക്കൂടി , അവളിലും ഒരു കുഞ്ഞു മനസ്സുണ്ടായിരുന്നു. തന്നിലെ നന്മകൊണ്ടു ആ പാപത്തിനു ഒരു പരിഹാരമാകുമെങ്കില്‍...അവള്‍ ആശിച്ചു!.ചെന്നുപ്പെട്ടെത് ഒരു ജീവനെ മരണത്തില്‍ നിന്ന് തിരികെ കൊണ്ടുവരാനായിരുന്നു.പലതും സഹിച്ചും,ത്യാഗം ചെയ്തും തന്നാല്‍ ആവുംവിധം അവള്‍ അവളെ ഏല്‍പ്പിച്ച ജോലി ഭംഗിയായി തന്നെ നിര്‍വഹിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ.അവളില്‍ കുടിക്കൊള്ളുന്ന നന്മകള്‍ ഓരോന്നായി അവള്‍ ഈ ഭൂമിയിലേക്ക്‌ ചൊരിയാന്‍ തുടങ്ങി . .ഒത്തിരിപേര്‍ക്ക് അത് നന്മകള്‍ വിതച്ചു .അവളുടെ ആത്മസംതൃപ്തിയും സന്തോഷവും വാക്കുകള്‍ക്കാതീതമായിരുന്നു.ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുപോയത് അവള്‍ അറിഞ്ഞില്ല.

പെട്ടെന്ന് ഒരുനാള്‍ അവള്‍ ആരുമല്ലാതെ ആയി. അവളുടെ നേര്‍ക്ക്‌ ചോദ്യശരങ്ങളുണ്ടായി.ഉത്തരങ്ങള്‍ കൊടുക്കാനാവാതെ അവളുടെ മനസ്സ് നിശബ്ദമായി വിതുമ്പി.സ്വയം ന്യായീകരിച്ചു തന്‍റെ സ്വഭാവ ശുദ്ധിക്ക് വിലയിടാന്‍ അവളുടെ മൂല്യബോധം സമ്മതിച്ചില്ല..എല്ലാം കേട്ട് അവള്‍ ആ പുതിയലോകത്തിന്റെ ഒരു കോണില്‍ കണ്ണീര്‍ വാര്‍ത്തിരുന്നു. അവളെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആരുമുണ്ടായില്ല, അവളുടെ കണ്ണീരിനു ആരുടെ മനസ്സിലും ഒരലിവ് തോന്നിയില്ല , കാരണം അവള്‍ സ്വയം തീരുമാനിച്ചു നന്മ മാത്രം ആഗ്രഹിച്ചു കടന്നുവന്ന ഒരു വ്യക്തിയാണ്..ഏവരാലും ഒറ്റപ്പെട്ട അവള്‍ക്കു താന്‍ പാപിനിയാണ് എന്ന് പറഞ്ഞു അവര്‍ കാര്‍ക്കിച്ചു തുപ്പും മുന്നേ അവള്‍ തിരിച്ചുപോകാന്‍ ഒരുങ്ങി അവളുടെ ആ സുന്ദരമായ ലോകത്തിലേക്ക്‌ .അവള്‍ പോകുന്നത് തികച്ചും ആത്മ സംതൃപ്തിയുടെ നിറകുടമായിട്ടാണ്. അവളുടെ മുഖത്തിന്‍റെ തേജസ്സില്‍ നമുക്ക് വായിക്കാന്‍ സാധിക്കും അവളുടെ നിഷ്കളങ്കത്വം.!

തന്‍റെ ലോകത്ത് തിരിച്ചെത്തിയ അവളെ വരവേല്‍ക്കാന്‍ കുഞ്ഞരുവികളും, കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങളും, മാറി മാറി പൂക്കളില്‍ നിന്നും തേന്‍ നുകരുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പൂമ്പാറ്റകളും , ഇളം തെന്നലില്‍ ഒഴുകിയെത്തുന്ന സംഗീതവും ഉണ്ടായിരുന്നു. .അവള്‍ ഇന്ന് കളങ്കിതയല്ല .എങ്കില്പ്പോല്ലും ഭൂമിയിലെ ആരുടെയെങ്കിലും വേദന അവളുടെ ചെവികളിലെത്തിയാല്‍ അവള്‍ ഇതാ വരികയായി ആ കണ്ണീരോപ്പുവാന്‍, കൂട്ടിനിരിക്കുവാന്‍, സാന്ത്വനമേകുവാന്‍, എല്ലാമെല്ലാമാകുവാന്‍..

ഹവ്വായുടെ തിരിച്ചുവരവിനായി കാത്തിരിക്കുക..

* നന്മതിന്മകള്‍ നമ്മില്‍ കുടിക്കൊള്ളുന്നു
* മറ്റുള്ളവരുടെ തെറ്റുകളെ തിരുത്തി അവരിലെ നന്മകളെ അംഗീകരിക്കുക.
* പരസ്പ്പരം വിധിക്കാതെയിരിക്കുക

ആശംസകള്‍..!

Tuesday, 21 June 2011

ഇടനാഴിയില്‍ തനിയെ...!

ജീവിതത്തില്‍ ഒറ്റപെടലുകള്‍ അനുഭവിക്കാത്തവര്‍ കാണില്ല.സന്തോഷപ്രധമായ ജീവിതത്തില്‍ പോലും നാം അറിയാതെ കടന്നുവരുന്ന ഈ ഏകാന്തതയെ പലരും പല രീതിയിലാണ് കാണുന്നത്.എനിക്ക് അനുഭവപെട്ടതും, എന്റെ മനസിലുള്ള ചില ആശയങ്ങളും നിങ്ങളോടൊപ്പം ഇതിലൂടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു .

ആര്‍ക്കും അവരുടെ വേദനകളെ മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാട്ടാനോ,പറയാനോ സമയം കണ്ടെത്താറില്ല.അതിനു മെനക്കെടാറില്ല.അതെന്തോ ഒരു നാണക്കേട്‌ പോലെ അതുമല്ലെങ്കില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇമേജ് നു കോട്ടം തട്ടുംപോലെ !നമ്മള്‍ എത്ര ഉന്നത സ്ഥാനത്താണെങ്കിലും നാം പിന്നിട്ട ആ മുള്ളു നിറഞ്ഞ വഴികള്‍ മറ്റുള്ളവരുടെ മുന്നില്‍ പറയുമ്പോള്‍ അതൊരിക്കലും ഒരു കുറവായി കാണല്ലേ സുഹൃത്തുക്കളെ.അതിലൂടെ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ അത് ഒരു നല്ല കാര്യമല്ലേ.?..ഉപദേശിക്കുന്നില്ല ആരെയും -എനിക്കതിനുള്ള അര്‍ഹതയും ഇല്ല.ഒന്നെനിക്കറിയാം,എന്നിലും നിന്നിലും ഒരേ ജീവ വായുവാണെങ്കില്‍ ,എത്ര കഠിന ഹൃദയര്‍ ആണെങ്കില്‍ കൂടി അവരിലും കുടികൊള്ളുന്ന ഒരു നല്ല മനസ്സിനെ വേര്‍തിരിച്ചു കാണാന്‍ നമുക്ക് ശ്രമിച്ചുക്കൂടെ.?

എല്ലാ വേദനകളും ഒറ്റയ്ക്ക് കടിച്ചമര്‍ത്തുമ്പോഴാണ് പലരും സ്വയം ജീവന്‍ അവസാനിപ്പിക്കുന്നത്.കാരണങ്ങള്‍ പലതാണ്.,താന്‍ ഒറ്റപെട്ടു എന്ന് തോന്നുമ്പോള്‍,എല്ലാം തുറന്നു പറയാനൊരു നല്ല സുഹൃത്തിന്റെ അഭാവം,തെറ്റ് ചെയാതെ കുറ്റവാളി എന്ന് മുദ്ര കുത്തപ്പെടുമ്പോള്‍..ഇതുപോലെ പലതും...പ്രിയ സുഹൃത്തുക്കളെ, ഇവടെ നമുക്കുള്ള പങ്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്ന വ്യക്തി കാരണം ഇതില്‍ ഏതെങ്കിലും കാരണത്താല്‍ ആരെങ്കിലും ഇങ്ങനെ ചെയ്യാന്‍ ഇടവന്നിട്ടുണ്ടോ?എന്റെ ഒരു സുഹൃത്ത് വഴി ഞാന്‍ കേട്ട ഒരു കാര്യം പറയാം..അദേഹത്തിന്റെ മുറിയില്‍ താമസിക്കുന്ന ഒരാള്‍ ജീവനൊടുക്കിയത് ഒരു മുഴം കയറില്‍.മുറിയില്‍ നിന്നും കണ്ടുകിട്ടിയ ഒരു കടലാസ്സുതുണ്ടില്‍ ഇങ്ങനെ എഴുതീട്ടുണ്ടായിരുന്നു..''ആര്‍ക്കും എന്നെ വേണ്ട,എന്നെ മനസ്സിലാക്കാന്‍ ആര്‍ക്കും ആയില്ല ,ഞാന്‍ എന്റെ വഴി തിരഞ്ഞെടുത്തു-ആര്‍ക്കും ഇതില്‍ പങ്കില്ല''.ഈ വരികളില്‍ അനാഥമായാത് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും..നമ്മള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു അല്ലെ?

ഈ ആശയത്തെ കൂടുതല്‍ വലിച്ചുനീട്ടാന്‍ ഉദ്ദേശിക്കുന്നില്ല, ഒന്ന് അറിയുക നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നവര്‍ക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാനുള്ള ഒരു കുഞ്ഞു മനസ്സെങ്കിലും നമുക്ക് ഒരുക്കിവെച്ചുകൂടെ? ഇടനാഴിയില്‍ തനിച്ചിരിക്കുന്ന തകര്‍ന്ന ഹൃദയങ്ങള്‍ക്ക്‌ ഒരു താങ്ങാവാന്‍ ഒരല്‍പ്പനേരം അവരുടെ കൂടെ അവരിലൊരാളായി നമുക്ക് മാറാന്‍ സാധിക്കുമെങ്കില്‍ ..നമ്മുടെ ജീവിതത്തില്‍ നാം ചെയ്യുന്ന ചെറിയ ഒരു വല്യ കാര്യമായിരിക്കും.ഒരു കടലാസ്സില്‍ ഒതുക്കി തീര്‍ക്കാവുന്നതല്ല ജീവിതം എന്ന സത്യം നമ്മുടെ വ്യക്തിമുദ്രയായ് തീരട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.!

Monday, 20 June 2011

"ഞാന്‍ , ഞാന്‍ത്തന്നെയാണ്..."!!!




 








ഞാന്‍ ഞാന്‍തന്നെയെന്ന സത്യം അറിയുന്നതും ഞാന്‍ തന്നെ.എനിക്ക് എന്നെ അറിയുന്നതിനേക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് അറിയാനോ,എന്നിലെ എന്നെ കണ്ടെത്താനോ പ്രയാസമാണ്.എത്രമാത്രം ഞാന്‍ എന്നെ തന്നെ മറ്റുള്ളവരുടെമുന്നില്‍ വെളിപ്പെടുത്തി കൊടുത്താലും,എന്നിലെ പകുതി  മാത്രമേ അവര്‍ കാണുന്നുള്ളൂ, മനസ്സിലാക്കുന്നുള്ളൂ. ബാക്കിയുള്ള പകുതി ,മറ്റുള്ളവരുടെ ഭാവനകളും,വീക്ഷണങ്ങളുമാണ്.ഒരു പക്ഷെ അവരുടെ ആ ഭാവനകള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ച് ഞാന്‍ എന്നെ തന്നെ മറ്റെണ്ടാതായും വരാം.അവിടെ നഷ്ടപ്പെടുന്നത് ഞാന്‍ എന്ന വ്യക്തിയെയാണ്.



നല്ല സുഹൃത്തുക്കള്‍ രാജ്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.അവര്‍ക്കിടയില്‍ പിണക്കങ്ങള്‍ ഉണ്ട്, കളി ചിരികളുണ്ട്,ഒത്തുചേരലുകള്‍ ഉണ്ട് ,പുത്തന്‍ പ്രതീക്ഷകളുണ്ട്,വേര്പിരിയലിന്റെ വേദനയുമുണ്ട്. സുഹൃത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ചൂടി കാട്ടുന്ന തിരുത്തലുകള്‍ മറ്റേയാള്‍ അംഗീകരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല.തീരുമാനം എടുക്കേണ്ടത് അവരവരുടെ  സ്വാതന്ത്ര്യാമാണ്.

എനിക്ക് നല്ല ആത്മാര്‍ത്ഥ സുഹ്രിതുക്കളുണ്ടായിട്ടുണ്ട്, അവരോടു പോലും പലപ്പോഴും എന്‍റെ സത്യസന്ധത വെളിപ്പെടുത്താന്‍ ഞാന്‍ നന്നേ പാടുപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ ഞാന്‍ തെളിവുകള്‍ നിരത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിപോകുന്നു.അപ്പോഴൊക്കെ മനസ്സിലൂടെ ആദ്യം പോകുന്നത്..''എന്തിനു വേണ്ടി, ഞാന്‍ ഇങ്ങനെ സ്വയം എന്നെ വെളിപ്പെടുത്തണം?, ബോധിപ്പിച്ചു എന്ത് നേടാന്‍ ? '' അഥവാ തുറന്നു പറഞ്ഞാലും, അവരുടെ മനസ്സില്‍ ആദ്യമുണ്ടായ സംശയം എന്നേക്കുമായി തുടച്ചു മാറ്റാന്‍ ആകുമോ?.അതുകൊണ്ട് മൌനമാണ് ഏറ്റവും നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അപ്പോള്‍ അവിടെ വാക് തര്‍ക്കങ്ങളില്ല. പറയേണ്ടവര്‍ പറഞ്ഞങ്ങു പോകും..യഥാര്‍ത്ഥ സത്യങ്ങള്‍ എന്നില്‍ തന്നെ നിലനില്‍ക്കുകയും ചെയും..ഒരുകാര്യം തീര്‍ച്ചയാണ് എല്ലാം കാലം തെളിയിക്കും..അന്ന് ഞാന്‍ ജീവനോടെ ഉണ്ടായി കൊള്ളണം എന്നില്ല, പക്ഷെ ആശ്വസിക്കാം,ആ ഒരു ദിവസത്തിനായിട്ട് , ഞാന്‍ എന്ന വ്യക്തിയെ അറിയുന്ന ദിവസം..

സാഹചര്യങ്ങളെ മനസ്സിലാക്കി ,അതുള്‍ക്കൊണ്ട് പെരുമാറാന്‍ വളരെ ബുദ്ധിമുട്ടാണ്..സാഹചര്യങ്ങളെ വിശദീകരിച്ചു കൊടുക്കാന്‍ ശ്രമിച്ചാല്‍ കിട്ടുന്ന പ്രതികരണം ''വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും'' എന്നപോലെയും.ഇവിടെ എനിക്ക് തോന്നിയ ഒരു കാര്യം-, ഒരിക്കലും നമ്മുടെ സ്വന്തം വികാരങ്ങള്‍ക്കും, ചിന്തകള്‍ക്കും വേണ്ടി മറ്റൊരാളുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ പോവരുത്, അങ്ങനെ സംസാരിക്കകയും അരുത് എന്നാണ്.നാളെ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി കൂടാ എന്നില്ലല്ലോ..എന്നോട് ഒരു കാര്യം ചെയാന്‍ പറഞ്ഞിട്ട്, അത് ചെയ്യാന്‍ പറ്റാതെ പോകുന്നു.,അതിനു എനിക്ക് പറയാന്‍, എന്റെതായ ബുദ്ധിമുട്ടുകളുണ്ട്.അത് മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ട ഒരു അവസ്ഥ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

എല്ലാവരുടെയും, പരമമായ ആഗ്രഹം എന്നത്, ശാന്തിയിലും സമാധാനത്തിലും, സ്നേഹത്തിലും ജീവിച്ചു മരിക്കുക.ആ സ്നേഹം നിലനിര്‍തണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍, ചില വിട്ടുവീഴ്ചകള്‍ ഉണ്ടായേ പറ്റൂ..അങ്ങനെയുള്ള വിട്ടുവീഴ്ച്ചകളില്‍ നമ്മുടെ സ്നേഹം, മറ്റുള്ളവര്‍ക്ക് നമ്മോടുള്ള സ്നേഹം അത് ഇരട്ടിക്കുന്നു.ഇത് ഒരു ജീവിത സത്യമാണ്...

എല്ലാവര്ക്കും നന്മകള്‍ നേരുന്നു..

Saturday, 21 May 2011

വിട പറഞ്ഞ സ്നേഹം....!





അന്നൊരു ചൊവ്വാഴ്ചയായിരുന്നു.നേരം ഏറെ വൈകിയിരുന്നു.പതിവുപ്പോലെ അന്നും കറന്റ്‌ കട്ട് ഉണ്ടായിരുന്നു.വേനല്‍ ചൂടിന്റെ ആലസ്സ്യത്തിലെപ്പോഴോ അറിയാതെ അവളുടെ മിഴികള്‍ താനേ അടഞ്ഞു പോയി.ഏതോ ഒരു പേടി സ്വപ്നം കണ്ടെന്നവണ്ണം അവള്‍ കിടക്കയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.കണ്ണ് തുറന്നപ്പോള്‍ കണ്ടത് നിര്‍ത്താതെ ചലിച്ചു കൊണ്ടിരിക്കുന്ന അവളുടെ മൊബൈല്‍ ഫോണ്‍ ആയിരുന്നു.ഉറക്കച്ചടവോടെ കൂടെ തന്നെ അവള്‍ അതിലേക്കു സൂക്ഷിച്ചു നോക്കി.പതിനെട്ടു മിസ്സ്‌ കോള്‍!''ആരുടെതാവാം?" ആകാംക്ഷയോടെ അവള്‍ മിസ്സ്‌ കോള്‍ ലിസ്റ്റ് പരതി നോക്കി.ഒരു പരിചിത നമ്പര്‍..എന്തെങ്കിലും അത്യാവശ്യമായിട്ടായിരിക്കും എന്ന് കരുതി അവള്‍ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..ശെരിയാണ്,അത് അവളുടെ ഉറ്റ ചങ്ങാതിയുടെ സ്വരം തന്നെ ആയിരുന്നു.ഒരുപാട് സന്തോഷത്തോടെ സംസാരിക്കാന്‍ ഒരുങ്ങുമ്പോഴേക്കും മറുവശത്ത് നിന്നൊരു ആക്രോശം..''എന്താ,നിനക്ക് കോള്‍ എടുത്താല്‍..?" സാധാരണ ശബ്ധത്തില്‍ നിന്നും വ്യത്യസ്തമായി അദ്ധേഹത്തിന്റെ സ്വരം അവളെ തെല്ലൊന്നു അലോസരപ്പെടുതിയെങ്കിലും,ആത്മധൈര്യം ചോരാതെ രാത്രിയുടെ നിശബ്ദതയില്‍ അവള്‍ അവനോടു പറഞ്ഞു..''ഞാന്‍ ക്ഷീണം കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി,മൊബൈല്‍ സൈലെന്റ് ആയതിനാല്‍ ഞാനറിഞ്ഞില്ല,കാര്യമെന്താണ്..?"വീണ്ടും മറുവശത്ത് നിന്ന് സ്വരം ഉയര്‍ന്നു-അത് പക്ഷെ ഒരു ഭീഷണി യുടെതായിരുന്നു,''മേലാല്‍ ഇനി നീ എന്നെ വിളിച്ചു പോവരുത്..''തിരിച്ചു ചോദിക്കും മുന്നേ കോള്‍ കട്ട്‌ ചെയ്തിരുന്നു.ഒരു നിമിഷം അവള്‍ ആകെ പകച്ചു പോയി.എന്തുചെയ്യണം എന്നറിയാതെ സ്വയം ചോദിച്ചു ''എന്ത് കൊണ്ടവന്‍ എന്നോടിങ്ങനെ പറഞ്ഞു?ഒരു നല്ല സുഹൃത്തിനെക്കാള്‍ ഉപരി ഒരുപാട് ബഹുമാനത്തോടെ സ്നേഹിച്ച തന്റെ പ്രിയ കൂട്ടുക്കാരനിത് എന്ത് പറ്റി?''കുറെ ഉത്തരം കിട്ടാ ചോദ്യങ്ങള്‍ക്കിടയിലെപ്പോഴോ അവളുടെ കണ്ണുകള്‍ കറങ്ങാന്‍ തുടങ്ങിയ ഫാനില്‍ ഉടക്കി.ആ മിഴികള്‍ അറിയാതെ ഉറക്കത്തിലാണ്ടു.പിറ്റേന്ന് രാവിലെ കണ്ണ് തുറന്ന അവള്‍ മൊബൈല്‍ എടുത്തു നോക്കി നെടുവീര്‍പ്പോടുകൂടിതനെ..ഒരുപക്ഷെ അവള്‍ക്കു അതൊരു കാളരാത്രി ആയിരുന്നിരിക്കാം..അവളുടെ ഓര്‍മ്മകളില്‍ ഇന്നും ആ സുഹൃതു ഒരു സ്നേഹ സ്മാരകമായി നില നില്‍ക്കുന്നുണ്ടാവാം..!


ഇവിടെ തെറ്റ് പറ്റിയത് ആര്‍ക്കാണ്.?ഒന്ന് തിരുത്തുവാനുള്ള പഴുതുപോലും കൊടുക്കാതെ ഒരു കോളില്‍ നല്ലൊരു സുഹൃദ് ബന്ധം അവസാനിപ്പിച്ച ആ വ്യക്തിയോ അതോ തനിക്കു ജീവിതത്തില്‍ കിട്ടാതെ പോയ ഒരു സുഹൃത്തിനെ കിട്ടിയെന്നു കരുതി അവനെ ആത്മാര്‍ഥമായി സ്നേഹിച്ച അവള്‍ക്കോ????

എന്‍റെ കണ്മഷി...!





എന്‍റെ കണ്മഷി എവിടെ ...?കയ്യിലിരുന്ന പേഴ്സ് തുറന്നു തിരിച്ചും മറിച്ചും നോക്കി..എവ്ടെയും ഇല്ല..''അമ്മെ, ഇതിലുണ്ടായിരുന്ന ആ കണ്മഷി അമ്മ കണ്ടായിരുന്നോ??"..ഇല്ലല്ലോ  മോളെ, അത് തീരാറായിട്ടുണ്ടായിരുന്നല്ലോ, നിനക്ക് അതെന്നെ വേണംമെന്നുണ്ടോ? അമ്മയുടെ മറുപടി കേട്ട് എനിക്ക്  ദേഷ്യവും സങ്കടവും ഒക്കെ വന്നു.കഴിയാറായെങ്കിലും  എന്താ? അതെന്‍റെ ഇഷ്ടപെട്ട കണ്മഷി ആയിരുന്നു..അതിനി കിട്ടാതെ ഒരു സ്വസ്ഥതയും ഇല്ല.

ചില കാര്യങ്ങള്‍ ഇങ്ങനെയാണ്. ജീവിക്കാന്‍ കണ്മഷി കൂടിയേ തീരു എന്നില്ല എനിക്ക്, എങ്കിലും  കൂടെ കൊണ്ട് നടന്നിരുന്ന ഒരു വസ്തു അല്ലെങ്കില്‍  ചില വ്യക്തികള്‍   ...പെട്ടെന്ന്  നമ്മുടെ ജീവിതത്തില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ഒന്ന് മാറി നില്‍ക്കുംബോഴുണ്ടാകുന്ന ഒരു മനപ്രയാസം  അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇതുപ്പോലെ തന്നെയാണ്, നമ്മുടെതെന്ന് മുദ്രകുത്തപ്പെട്ട , നമുക്ക് വിട്ടു കൊടുക്കാന്‍ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ഓരോരുത്തരുടെയും  ജീവിതത്തില്‍ കാണുമായിരിക്കും   .ചിലത് നമ്മുടെ വ്യക്തിത്വത്തിന്   തന്നെ കോട്ടം തട്ടുന്നതാവാം. അതില്‍ നിന്ന് ഒന്ന് മാറിയാലോ എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്, എന്നാല്‍ പോലും  പൂര്‍ണ്ണമായ ഒരു പിന്മാറ്റം സാധ്യമാകണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഭാഗത്ത്‌ നിന്നൊരു പ്രോത്സാഹനം കൂടിയേ തീരു.

കഴിയാറായ കണ്മഷിയാണ് എന്‍റെ കയ്യില്ലുണ്ടായിരുന്നത് .അതിനി കിട്ടിയിട്ടും വല്ല്യ കാര്യമുണ്ടായിട്ടൊന്നുമല്ല എന്നാലും ആ പഴയതിനോടുള്ള ഒരു ഇഷ്ടവും,ഇനി പുതിയൊരു കണ്മഷിയുമായി പൊരുത്തപ്പെടാനുള്ള  ആശങ്കയും !ഇത് വായിക്കുമ്പോള്‍ -എന്തൊരു നിസ്സാര കാര്യമാണിത് എന്ന് തോന്നിയേക്കാം .ഇതുപ്പോലെയുള്ള നമ്മുടെ നിത്യ ജീവിതത്തിലെ പല നിസ്സാര കാര്യങ്ങളും നമ്മുടെ സ്വഭാവങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് കിട്ടുന്ന ''തിരിച്ചറിവ്'' അത്രയേ ഉദ്ദേശിച്ചുള്ളൂ.എന്‍റെ ചിന്തകള്‍ കാട് കയറിയിരിക്കുമ്പോള്‍, അറിയാതെ കാല്‍ എന്തോ ഒന്നില്‍ ഉടക്കി, താഴെ നോക്കിയപ്പോള്‍ ദേ കിടക്കുന്നു ''എന്‍റെ കണ്മഷി..''!

===>നല്ലതിനെ നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുക.

===>മാറ്റേണ്ട ദുശ്ശീലങ്ങളെ സ്വയം അറിഞ്ഞു തിരുത്തുക...

===>മറ്റുള്ളവരുടെ നന്മകളെ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുക.. 


ആശംസകള്‍..!

Tuesday, 10 May 2011

മൌനമീ പ്രണയം....






നിന്‍ വാക്കിലലിഞ്ഞു ചേര്‍ന്ന പ്രണയം
നിന്‍ നോക്കില്‍ പൂവിട്ട വസന്തം
നിന്‍ ഹൃത്തില്‍ ഞാനെഴുതി..നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു..''
ഇന്നുമെന്നും ഇനിയുള്ള ജന്മങ്ങളിലെല്ലാം..

ശാശ്വതമായ പ്രണയം-അതിനെന്നും ഏഴു വര്‍ണ്ണങ്ങള്‍ ആണ്.അവ മായാറില്ല,ഗതി തിരിഞ്ഞു പോവുകയുമില്ല...അങ്ങനെയുള്ള പ്രണയത്തില്‍ ഭാവനയുണ്ട് ,ജീവനുണ്ട്..നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട്..തിരിച്ചു ഒന്നും കിട്ടിയില്ലെങ്കില്‍ കൂടി പ്രണയം എന്ന വികാരത്തെ നാം അറിയുന്നു..അതില്‍ ലയിച്ചു ചേരുന്നു..മനസ്സില്‍ പ്രണയമില്ലെങ്കില്‍ എനിക്ക് ചുറ്റുമുള്ളവയെ ഞാന്‍ എങ്ങനെ സ്നേഹിക്കും?

ഞാന്‍ പ്രണയത്തിലാണ്..എനിക്ക് ചുറ്റുമുള്ള പ്രകൃതിയെ , അതിന്റെ വിസ്മയങ്ങളെ,അതിലെ നിഗൂഡതകളെ, അതില്‍ നിന്നും ജന്മമെടുക്കുന്ന നീര്‍ചോലകളെ,പൂക്കളെ,ഋതുക്കളെ..അങ്ങനെ..അങ്ങനെ ഓരോന്നിനെയും ഞാന്‍ പ്രണയിക്കുന്നു..ആ പ്രണയത്തില്‍ കപടതകളില്ല,അര്‍ത്ഥ ശ്യൂന്യമായ വാക്കുകളില്ല..അവസ്ഥാഭേധങ്ങളില്ല..എങ്ങും സന്തോഷവും സമാധാനവും മാത്രം..അവരിലേക്ക്‌ ഞാന്‍ ഊര്‍ന്നിറങ്ങി ചെല്ലുമ്പോള്‍,അവയുടെ ഗധ്ഗധങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കുമ്പോള്‍..ഞാന്‍ അനുഭവിക്കുന്ന നിര്‍വാച്യമായ ആ ധന്യമുഹൂര്‍ത്തങ്ങളില്‍ അറിയുന്നു-എന്‍റെ ഉള്ളില്‍ പ്രണയമുണ്ടെന്ന്!

നമ്മള്‍ തിരിച്ചറിയണം, നമ്മിലെ പ്രണയത്തെ..ആസ്വദിക്കാം അതിന്റെ സൌന്ദര്യത്തെ,കാതോര്‍ത്തു കാത്തിരിക്കാം ആ നിശബ്ദ സംഗീതത്തെ.മാറോടു ചേര്‍ത്തു പുല്‍കാം അതിന്‍റെ നന്മകളെ...

Wednesday, 13 October 2010

കാവല്‍ മാലാഖ....!!!

ജീവിതം എന്താണെന്നറിയും മുന്നേ മരണത്തെ കുറിച്ച് സ്വയം വിധി എഴുതി നിരാശയുടെ പടിവാതിലില്‍ നില്‍ക്കുന്ന യുവജനതകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും,സമ്പത്തും,നല്ല കുടുംബ പാരമ്പര്യവും ഉണ്ടായിട്ടും പലപ്പോഴും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി അവര്‍ മുട്ടുന്ന വഴിയമ്പലങ്ങള്‍ പലതും പൊയ്മുഖങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും കാലം അവര്‍ക്ക് മുന്നില്‍ നീട്ടി വെയ്ക്കുന്ന കാണാക്കയങ്ങളിലേക്ക് അവര്‍ പതിചിരിക്കും.അതില്‍ നിന്ന് ഒന്ന് കൈപ്പിടിചെഴുന്നെല്ല്പ്പിക്കുവാന്‍ തക്കസമയത്തു എത്തുന്ന സാധാരണക്കാരില്‍ സാധാരണയായ മനുഷ്യനെ നാം നമ്മുടെ ''കാവല്‍ മാലാഖ '' എന്ന് വിളിക്കുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല.


ഞാനും നീയും ആരുടെയെങ്കിലുമൊക്കെ ജീവിതത്തില്‍ പല സാഹചര്യങ്ങളിലും ''കാവല്‍ മാലാഖ''യായി നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്.അത് ഒരുപക്ഷെ ഒരു ഉപദേശം കൊണ്ടാവാം,അതുമല്ലെങ്കില്‍ ആര്‍ക്കും ചേതമില്ലാത്ത ഒരു കുഞ്ഞു സഹായം ചെയ്തതിനാലാവാം,അല്ലെങ്കില്‍ നമ്മുടെ സമീപനം കൊണ്ടുമാവാം .എന്തൊക്കെ പറഞ്ഞാലും, ആ മനുഷ്യന് വേണ്ട സമയത്ത് മനസ്സിന്റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു പരിധി വരെ നിയന്ത്രിച്ചു കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍/നീ അവന്‍റെ/അവളുടെ ജീവിതത്തില്‍ ഒരു ''കാവല്‍ മാലാഖ '' ത്തന്നെയാണ്. ആത്മഹത്യയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയത്താവാം, നമ്മുടെ ഒരു സാമീപ്യം അല്ലെങ്കില്‍ നമ്മുടെ ഒരു മന്ദഹാസം അവനു/അവള്‍ക്കു ആശ്വാസം നല്‍കുന്നതെങ്കില്‍, അവരുടെ ജീവന് ഞാന്‍/നീ ''കാവല്‍ മാലാഖ'' ആയിരുന്നു.

പ്രത്യക്ഷത്തില്‍ അല്ലെങ്കില്‍ കൂടി, എല്ലാവരും പരസ്പ്പരം ഇതുപോലെ ഒരു ''കാവല്‍ മാലാഖ''യുടെ കുപ്പായമണിഞ്ഞിട്ടുണ്ട്..അതില്‍ സംശയമില്ല.മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രകാശത്തിന്റെയും പ്രത്യാശയുടെയും വെളിച്ചം നല്‍കാനായി ഒരു കുഞ്ഞു നക്ഷത്രമായി എന്നും കൂടെ നില്‍ക്കുവാന്‍ നമ്മള്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു...

Sunday, 12 September 2010

അ(പൂര്‍ണ്ണത)...!

നാമെല്ലാം ഒരു യാത്രയിലാണ്.എന്തിനോ വേണ്ടിയുള്ള യാത്ര.ഓരോരുത്തരുടെയും വിട്ടുപോയ ''ജീവിതക്കണ്ണിയെ'' തേടിയുള്ളൊരു യാത്ര. ഈ യാത്രയില്‍, നമ്മുടെ ചിന്തകളും,ഭാവനകളും,നമ്മുടെ സ്വപ്നങ്ങളും,മനസ്സും ഒപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.ഇടയ്ക്കൊക്കെ എവിടെയൊക്കെയോ തട്ടി വീണു പോവാറുമുണ്ട്.അവിടെ നിന്ന് ഒന്ന് കൈപ്പിടിക്കാന്‍ നമ്മുടെ ചാരത്തെത്തുന്നവര്‍.എന്നും കൂടെയുണ്ടാകുമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരു ബന്ധം.വര്‍ഷങ്ങളുടെ പരിചയം ഇല്ലെങ്കിലും, മുന്‍ജന്മത്തിലെന്നോ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയെന്നു തോന്നും വിധം ചിലര്‍ ,ചില സാഹചര്യങ്ങള്‍..നമ്മിലെ ആ വിട്ടുപോയ ഘടകം നമുക്ക് കിട്ടിയോ എന്ന് തോന്നാം.പക്ഷെ, അത് നമ്മുടെ ജീവിതത്തില്‍ മുഴുനീളം കാണും എന്ന് ഉറപ്പിക്കാന്‍ വയ്യ.ഒരു തല്ക്കാല ''റീപ്ലൈസ്മെന്റ് '' എന്നെ പറയാന്‍ പറ്റൂ.എന്നിരുന്നാലും, മനസ്സിന് ഒരു സുഖം.യഥാര്‍ത്ഥത്തില്‍ അതാണ്‌ ഉറവിടം എന്ന് വേണമെങ്കില്‍ പറയാം.മനസ്സിന്‍റെ സുഖം തേടിയുള്ള ഒരു യാത്രയിലാണ് ഈ ഞാനും നീയുമൊക്കെ.മനസുഖം ഇല്ലാതെ നമ്മള്‍ എന്തൊക്കെ കാണിച്ചു കൂട്ടിയാലും കുറച്ചാലും അതില്‍ ഒരു പൂര്‍ണ്ണത കാണില്ല നമുക്ക്.


അപൂര്‍ണ്ണതയിലെ പൂര്‍ണ്ണത അതാണ്‌ മനുഷ്യ ജന്മം.ആരും പൂര്‍ണ്ണരല്ല, എന്ന സത്യം നാം അംഗീകരിച്ചേ മതിയാവൂ.കുറവുകള്‍ ഉള്ള മനുഷ്യന്‍ എത്ര അഹങ്കരിചാലും അവന്‍റെ കുറവിന് ഒരു മാറ്റവും ഇല്ല.ആ കുറവുകള്‍ നികത്താനാണ് നാം ഇങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.പക്ഷെ ആ യാത്ര പൂര്‍ണ്ണതയില്‍ എത്തുമോ?? ഇല്ല, ഇടയ്ക്കൊക്കെ ഞാന്‍ മുന്പ് പറഞ്ഞപോലെ, എല്ലാം ആയി എന്ന തോന്നല്‍ ഉണ്ടാക്കിയേക്കാം എന്നാല്‍ അത് ഒരു താല്‍ക്കാലികം മാത്രം.അതിലും നാം സന്തുഷ്ടരാണ്.അപൂര്‍ണ്ണരായിട്ടു ക്കൂടി നാം എല്ലാം തികഞ്ഞവരെന്നു നടിക്കാറുണ്ട്..എന്തൊരു വിചിത്രമാണിത്..!നമ്മിലെ ആ കുറവാണ്,ശൂന്യതയാണ് നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാരണം, ആ കുറവിന് ഒരു ശാശ്വത പരിഹാരത്തിനായി നാം ഇറങ്ങി തിരിക്കുമ്പോള്‍, നാം ഇതുവരെ അറിയാത്തതും, കാണാത്തതും, കേള്‍ക്കാത്തതും മനസ്സിലാകാതതുമായ ഒട്ടനവധി കാര്യങ്ങള്‍ നമുക്ക് സായത്ത്വമാക്കാന്‍ സാധിച്ചേക്കും.അങ്ങനെയെങ്കില്‍ നമ്മുടെ ആ കുറവ് നമ്മുടെ നല്ലതിനല്ലേ?

ഒന്നേ പറയാനുള്ളൂ --കുറവുകള്‍ ഉണ്ടാവുക സ്വാഭാവികം, അതില്ലായിരുന്നെകില്‍ ഞാന്‍ മനുഷ്യനല്ല.ആ സത്യത്തെ അംഗീകരിച്ചു നമ്മുടെ യാത്ര നമുക്ക് തുടരാം.എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുക്കൊണ്ട്....!

Friday, 10 September 2010

മിഴികള്‍ സാക്ഷി ...!




അവന്‍റെ ശിരസ്സു പിളരുന്നപ്പോലെ തോന്നി.നാവിലെ ഉമിനീരുപോലും അപ്പ്രത്യക്ഷമായിരുന്നു..തൊണ്ടയാകെ വരണ്ടപോലെ, വാക്കുകള്‍ കിട്ടുന്നില്ല. കണ്ണുനീരില്‍ കുതിര്‍ന്ന ആ കത്ത് ഇനി വായിക്കാന്‍ ആവില്ല.കത്ത് കൊണ്ടു വന്ന ആ സാധു പെണ്‍കുട്ടിയെ ചേര്‍ത്തു നിര്‍ത്തി അവന്‍ പൊട്ടി പൊട്ടി കരഞ്ഞു...''ഒന്നും വേണ്ടായിരുന്നു...''എന്നവന്‍ പുലമ്പി കൊണ്ടേയിരുന്നു.

വെറുതെ ഒരു രസത്തിനു തുടങ്ങിയതായിരുന്നു .പരസ്പ്പരം എത്രമാത്രം സ്നേഹമുണ്ട് അവരുടെ കൂട്ടുകെട്ടില്‍ എന്നറിയാനുള്ള ഒരു ആകാംക്ഷ.ഓരോ ആഴ്ചകളില്‍, അവര്‍ ഇടവിട്ട്‌, പരസ്പ്പരം മിണ്ടാതെ, ഒന്നും അറിയാതെ ഇരുന്നു നോക്കി, രണ്ടുപേര്‍ക്കും അത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു താനും.രണ്ടുപേരുടെയും ജീവിതത്തില്‍, നടക്കുന്ന കാര്യങ്ങള്‍ ഒന്നും അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞിരുന്നില്ല .മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു..അവരുടെ കരാറു പ്രകാരം,അവന്‍ വിളിച്ചെങ്കില്‍ മാത്രമേ അവര്‍ വീണ്ടും പഴയ ചങ്ങാത്തത്തിലേക്ക് തിരിച്ചു വരികയുള്ളൂ.അവള്‍ കാത്തിരിക്കുമായിരുന്നു അവന്‍റെ വിളി പ്രതീക്ഷിച്ച്!.അവസാനം ആ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനായി അവന്‍ അവളെ വിളിച്ചു പറഞ്ഞു, ''നമ്മുടെ ഈ തമാശ ഇവിടെ അവസാനിപ്പിക്കാം. എനിക്ക് ഒരു സന്തോഷക്കാര്യം നിന്നോട് പറയാനുണ്ട്, എനിക്കറിയാം, എന്നെക്കാളധികം നീആയിരിക്കും അതില്‍ സന്തോഷിക്കുക., നീ നാളെ നമ്മള്‍ സ്ഥിരം കാണാറുള്ള ആ കഫെ ഹൌസില്‍ വരണം'' മറുപടിയായി,''ശെരി വരാം'' എന്നു മാത്രം കിട്ടി.

''ചേച്ചി ഒന്നൂടെ തരാനായിട്ടു പറഞ്ഞിട്ടുണ്ടെന്നു'' പറഞ്ഞ് ആ പെണ്‍കുട്ടി ഒരു കുഞ്ഞു കടലാസ്സുതുണ്ട് അവന്‍റെ കയ്യില്‍ വെച്ച് കൊടുത്തു. കലങ്ങിയ കണ്ണുകളോടെ അവന്‍ ആ തുണ്ടുകടലാസ്സു പതിയെ തുറന്നു നോക്കി.അതില്‍ ഒരു ഇമെയില്‍ ഐടിയും ഒരു പാസ്സ്വേര്‍ഡ്‌ഉം വെച്ചിരുന്നു.അവന്‍റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞ്‌ ഒഴുകാന്‍ തുടങ്ങി.അവള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടാകും എന്നു പണ്ട് എപ്പോഴോ അവള്‍ പറഞ്ഞത് അവന്‍ ഓര്‍ത്തു.അന്നവന്‍ ഇങ്ങനെ ഒന്ന് പറയല്ലേ എന്നുപറഞ്ഞു ഒരുപാട് അവളെ വഴക്ക് പറഞ്ഞിരുന്നതുമാണ് .അവന്‍ വേഗം കാറിലിരുന്ന അവന്‍റെ ലാപ്ടോപ് തുറന്നു ആ മെയില്‍ ബോക്സ്‌ നോക്കി.അവളുടെ സ്നേഹത്തിന്‍റെ ആഴം ആ വരികളില്‍ അവനു കാണാമായിരുന്നു.അവളുടെ ജീവിതത്തിലുണ്ടായ ഓരോ കാര്യങ്ങളും അതില്‍ എഴുതിയിരുന്നു.ഇടയ്ക്കെപ്പോഴോ ഒരു ദുരന്തമുണ്ടായതായും, അതില്‍ അവള്‍ പാതിജീവനായി ആശുപത്രികിടക്കയില്‍ കിടക്കുന്നതും അവന്‍ വായിച്ചു.അവന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി..ഒന്നും ചെയാനില്ല എന്നുപ്പറഞ്ഞു ഡോക്ടര്‍മാര്‍ കൈ മലര്‍ത്തിയപ്പോള്‍, അവള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ.. അവള്‍ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കൂട്ടുക്കാരന്, അവളുടെ സ്നേഹം എത്രമാത്രം ഉണ്ടായിരുന്നു എന്നു എന്നെങ്കിലും അവന്‍ മനസ്സിലാകുവാന്‍,അവള്‍ അവളുടെ കണ്ണുകളും, ആ കുഞ്ഞു ഹൃദയവും ഒരു വയ്യാത്ത സാധു പെണ്‍കുട്ടിക്ക് ദാനമായി എഴുതി വെച്ചു.അവളാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്നത്.

ഒന്ന് പശ്ചാത്തപിക്കാന്‍ പോലും ഇടം നല്‍കാതെ തന്‍റെ ജീവിതത്തില്‍ നിന്നും വേര്‍പ്പെട്ടുപോയ പ്രിയ കൂട്ടുകാരിയുടെ വിയോഗത്തില്‍ അവനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കു കഴിയും?അവന്‍ അവളോട്‌ പറയാനിരുന്ന ആ ശുഭക്കാര്യം ഇനി അവളെങ്ങനെ കേള്‍ക്കും?ചോദ്യങ്ങള്‍ ബാക്കിയാക്കി അവനെ നോക്കി നില്‍ക്കുന്ന ആ കണ്ണുകള്‍ മാത്രം സാക്ഷി..!

Saturday, 28 August 2010

സ്നേഹപ്പൂര്‍വ്വം......!

അപ്പ്രതീക്ഷിതമായി എന്‍റെ കയ്യില്‍ കിട്ടിയ ഡയറിയില്‍ കണ്ട ഒരു കത്ത്...!പക്ഷെ ആ കത്ത് അയച്ചിരുന്നില്ല.ആര്‍ക്കാണ് അത് എന്നും എഴുതിയിരുന്നില്ല.ഒരുപാട് സ്നേഹത്തോടെ തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് അയക്കാന്‍ വേണ്ടി ആരോ ഒരാള്‍ എഴുതിയ ആ സ്നേഹ കാവ്യം..!


പ്രിയപ്പെട്ട ചക്കിപൂച്ചക്ക്......(പേരെനിക്കറിയില്ല)


10-01-1998

എന്തെഴുതണം എന്നെനിക്കറിയില്ല,എന്ത് പേര് ചൊല്ലി വിളിക്കണം എന്നും അറിയില്ല.അതുകൊണ്ട് ഞാന്‍ ഒരു പേരിട്ടു -എന്‍റെ ചക്കി പൂച്ച! അതാണ്‌ നീ.അന്ന് ഒരു ക്രിസ്മസ് രാത്രിയില്‍ പള്ളിയിലെ കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞാന്‍ ആദ്യം നിന്നെ കാണുന്നത്.നീ എന്നെ ശ്രദ്ധിച്ചിരുന്നോ എന്ന് എനിക്കറിയില്ല.നിന്‍റെ മുഖത്ത് ഞാന്‍ കണ്ട പ്രകാശം എന്നെ ഏതോ ഒരു ലോകത്തിലേക്ക്‌ കൊണ്ട് പോയി.എവിടെയോ കണ്ടു മറന്ന , ഒരു മുന്‍ജന്മ ബന്ധം പോലെ , എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരുവള്‍..!വീണ്ടും വീണ്ടും കാണണമെന്ന ഒരു മോഹവും.പക്ഷെ ..ആരാണ്, എവിടെ നിന്നാണ്..എന്നൊന്നും എനിക്കറിയില്ല.അന്ന് രാത്രി നീ എന്‍റെ കണ്ണില്‍ നിന്നും മറയും വരെ ഞാന്‍ നോക്കിനിന്നു.അപ്പോള്‍ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല..എന്തോ ഒരു അടുപ്പം.ബൈക്ക് എടുത്തു വീട്ടിലേക്കു ‌ ഞാന്‍ പോകുമ്പോള്‍ മനസ്സ് നിറയെ എന്‍റെ ചക്കി ആയിരുന്നു.പ്രതീക്ഷകള്‍ വാതിലടച്ച എന്‍റെ മനസ്സിലേക്ക് ഒരു ക്രിസ്മസ്സ് രാത്രിയില്‍ ചേക്കേറിയ എന്‍റെ കള്ളിപ്പൂച്ച.നീ ഇപ്പോള്‍ എവിടെയാണ്? നീ അറിയാതെ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാള്‍ ഈ ലോകത്തിലുണ്ടെന്നു നീ അറിയുന്നുണ്ടോ?അന്ന് നീ എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ എന്‍റെയീ ഇഷ്ടം നീ അറിയുമായിരുന്നില്ലേ?എന്നാലും എനിക്കതില്‍ പരിഭവം ഒട്ടുമില്ല.നിന്നെ അറിയിക്കാതെ നിന്നെ സ്നേഹിക്കുമ്പോള്‍ ഒരു സുഖം.വീണ്ടും ഒരു നല്ല പ്രതീക്ഷ!ഇതുവരെ ചാലിക്കാത്ത വര്‍ണ്ണങ്ങള്‍ അതിനുണ്ട്.നിശ്ചലമായ മനസ്സിന് ഒരു പുതുജീവന്‍ കിട്ടിയപ്പോലെ.പെട്ടെന്ന് തോന്നിയ ഒരിഷടമല്ല എനിക്ക് നിന്നോടുള്ളത്.ഇങ്ങനെ ഒക്കെ ഞാനിവിടെ എന്‍റെ മനസ്സിനോട് ഇരുന്നു പറയുമ്പോള്‍ നീയവിടെ ഒന്നുമറിയാതെ ഉറങ്ങുകയായിരിക്കും.ഒരു തെന്നലായെങ്കിലും ഞാന്‍ നിന്‍റെ അരികത്തുക്കൂടെ കടന്നു പോയിരുന്നെങ്കില്‍ !എന്‍റെ ഈ കൊച്ചു മോഹങ്ങള്‍,എന്റെതുമാത്രമായി ഇരിക്കട്ടെ അല്ലെ.?

എന്‍റെയീ ഇഷ്ടം നീ എന്നെങ്കിലും അറിയുമെങ്കില്‍, ഞാന്‍ എഴുതിയ ഈ കുറിപ്പ് നിനക്ക് എപ്പോഴെങ്കിലും കിട്ടിയിരുന്നെങ്കില്‍ ,ഒരു നിമിഷത്തേക്കെങ്കിലും എന്‍റെ ചക്കിയുടെ ഇഷ്ടം എനിക്ക് അറിയാന്‍ സാധിച്ചിരുന്നെങ്കില്‍..എനിക്ക് കിട്ടിയതില്‍ ഏറ്റവും വല്ല്യ ഭാഗ്യമായിരിക്കുമത്.ഇനി ആ മുഖം ഒന്ന് കാണാന്‍ പറ്റുമോ എനിക്ക്..? അറിയില്ല ...പക്ഷെ എന്‍റെ ഈ ചക്കി പെണ്ണിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാര്‍ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു ..ഒപ്പം ഒരുപാട് പ്രതീക്ഷകളും..

എന്ന്...

സ്നേഹപ്പൂര്‍വ്വം.....

Sunday, 15 August 2010

''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്... ''



  

ഒരു ചാറ്റ് റൂമില്‍ വെച്ചാണ് അവള്‍ക്കു അവനെ സുഹൃത്തായി കിട്ടിയത്.തുടക്കത്തില്‍ എപ്പോഴെങ്കിലുമൊക്കെ കണ്ടുമുട്ടിയിരുന്ന അവര്‍ എപ്പോഴോ വളരെ നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു.എല്ലാം തുറന്നു പങ്കുവെയ്ക്കാനുള്ള ഒരു മനസ്സ് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു.നല്ല ആരോഗ്യമുള്ള ഒരു കൂട്ടുകെട്ട്!ഒരിക്കല്‍പോലും അവരുടെ ഇടയില്‍ തെറ്റുധാരണകള്‍ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല.എത്ര ചെറിയ വിഷമം വന്നാലും രണ്ടാളും അത് ഷെയര്‍ ചെയാന്‍ മത്സരിക്കുമായിരുന്നു.ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത ആ നല്ല സൌഹൃദത്തിനു ഒരു സദ്വാര്‍ത്ത ആയിരുന്നു അവന്റെ ജോലിമാറ്റം.രണ്ടു വര്‍ഷകാലമത്രയും ഓണ്‍ലൈന്‍ പരിചയം മാത്രമുള്ള രണ്ടു വ്യക്തികള്‍ ഇതാ നേരിട്ട് കണ്ടുമുട്ടാന്‍ പോവുന്നു.ശരിക്ക് പറഞ്ഞാല്‍ ഒരു ''ത്രില്‍'' തന്നെആയിരുന്നു അത്.അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.ആദ്യമായി കാണുമ്പോള്‍ താന്‍ എന്ത് കൊടുക്കും എന്ത് പറയും എന്നൊക്കെ അവള്‍ സ്വപ്നം കാണുമായിരുന്നു.അവസാനം അവള്‍ ഒരു നല്ല വാച്ച് സമ്മാനമായി കൊടുക്കാം എന്ന് തീരുമാനിച്ചു.സെപ്റ്റംബര്‍ -14 ,അന്ന് അവന്റെ പിറന്നാള്‍ ആയിരുന്നു.മുന്‍കൂട്ടി നിശ്ചയിച്ചതിനനുസരിച്ചു അവര്‍ രണ്ടുപേരും അടുത്തുള്ള ഒരു റെസ്ടോറന്റില്‍ എത്തി.തനിക്കുവേണ്ടി കാത്തിരുന്ന അവളുടെ അടുതെക്കവന്‍ ഒരു പൂച്ചെണ്ടുമായി മുന്നില്‍ വന്നു നിന്നു.മുഖതല്‍പ്പം നാണത്തോടെ ഒരു കള്ള ചിരിയോടെ അവള്‍ ആ പൂച്ചെണ്ട് വാങ്ങി , അവളുടെ കയ്യിലെ ആ വാച്ച് അവനു സമ്മാനിച്ചു.വിശേഷങ്ങള്‍ക്കിടയില്‍ അവന്‍ അവളോട്‌ തന്റെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തെ പറ്റി സൂചിപ്പിച്ചു.സന്തോഷവും ഒപ്പം പരിഭവവും അവളുടെ മുഖത്ത് പരന്നു.തന്റെ പ്രിയ കൂട്ടുകാരന്റെ വിവാഹം അതിലുള്ള സന്തോഷം, ഈ സുഹൃത്ത് ബന്ധം ഇവ്ടം അവസാനിക്കുമോ എന്നാ ആവലാതിയും ആയിരുന്നു അവള്‍ക്കുണ്ടായിരുന്നത്.ഈ ഒരു കണ്‍ഫ്യൂഷന്‍ അവള്‍ അവനോടു പറയാതെ ഇരുന്നില്ല.അവന്‍ അവളോട്‌ ഒന്നേ പറഞ്ഞുള്ളൂ...''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് '' എന്ന്.ശെരിയാണ് അവന്‍ പറഞ്ഞത് .അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല സ്വഭാവവും വ്യകതിത്വാവുമുള്ള ഒരു പെണ്‍കുട്ടി.ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തിലും എന്നും ഒരു കൂട്ടായി തന്നെ കൂടെ വേണമെന്നുള്ള അവന്റെ ആഗ്രഹം അവളെ വളരെ അധികം സന്തോഷിപ്പിച്ചു..ഒപ്പം വേറൊരു സര്‍പ്രൈസ് കൂടെ ഉണ്ടെന്നു പറഞ്ഞു അവന്‍ അവന്റെ ഭാവി വധുവിനോട് കാറില്‍ നിന്നിറങ്ങി വന്നു കൂടെയുള്ള പ്രിയ സുഹൃത്തിനെ പരിചയപ്പെടാന്‍ വിളിച്ചു..സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആയിരുന്നു അവിടെ.ഒട്ടും തെറ്റുധാരണകളില്ലാതെ നിഷ്കളങ്കമായ അവരുടെ സൌഹൃധ്ത്തതിലേക്ക് പുതിയൊരു വ്യക്തികൂടി.!

വര്‍ഷങ്ങള്‍ കഴിഞ്ഞു ,രണ്ടുപേര്‍ക്കും കുടുംബങ്ങള്‍ ആയി, ഇന്നും അതെ സ്നേഹ വാത്സ്യങ്ങളോട് തന്നെ അവര്‍ ജീവിക്കുന്നത് കാണുമ്പോള്‍, അറിയാതെ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു പോവാറുണ്ട്..

''യു ആര്‍ മൈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്.'' ഇവിടെ സ്നേഹത്തിന്റെ ഒരു വ്യത്യസ്തമായ ചിത്രമാണ് വരച്ചു കണ്ടത്.അവന്‍ അതവളോട്‌ പറയുമ്പോള്‍ , കേള്‍ക്കുന്ന മൂന്നാമതൊരാളുടെ പ്രതികരണം.... അത് ഞാന്‍ പറയാതെ തന്നെ ഊഹിക്കാവുന്നതാണ്.പക്ഷെ ,കഥയിലെ രണ്ടുപേര്‍ പറയുന്നതും കേള്‍ക്കുന്നതും മനസില്ലാക്കുന്നതും ഒരേ അര്‍ത്ഥത്തിലാണ്. അവര്‍ക്ക് വേറൊന്നു ചിന്തിക്കാനില്ല, അങ്ങനെ വേറൊന്നു അവള്‍ ചിന്തിച്ചിരുന്നെങ്കില്‍ ഒരിക്കലും ഈ കഥ ഇങ്ങനെ അവസാനിക്കുമായിരുന്നില്ല..

Friday, 6 August 2010

ട്യൂണിംഗ്..!

സ്നേഹിക്കുന്നതില്‍ നാം പലപ്പോഴും കൊച്ചുക്കുട്ടികളെ പോലെയാണ് , ചില അനാവശ്യ ദുശാട്ട്യങ്ങളും,കുട്ടികുറുമ്പുകളും ..ഒക്കെ ഇടകലര്‍ന്ന ഒരു സൌഹൃദം..പിണങ്ങാനും വീണ്ടും കള്ള ചിരിയോടെ ഇണങ്ങാനും മാത്രം അറിയുന്ന ചങ്ങാത്തം..ഇണക്കങ്ങളില്‍ പറയുന്ന കൊച്ചു കൊച്ചു തമാശകളും, ഇടയ്ക്കല്‍പ്പം വീട്ടുവിശേഷങ്ങളും ..ചിലപ്പോള്‍ അറിയാതെ നിറഞ്ഞു പോവുന്ന കണ്ണുകളും ..ആ കണ്ണീരോപ്പുവാന്‍ കാത്തിരിക്കുന്ന പ്രിയ കൂട്ടുക്കാരന്റെ/കൂട്ടുകാരിയുടെ തോളില്‍ ഒന്ന് ചാഞ്ഞു കിടക്കുവാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളും എല്ലാം ഓര്‍ക്കുമ്പോള്‍ ഒരു കുളിര്‍ മഴയുടെ പ്രതീതി.!ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് , രണ്ടു വ്യക്തികളുടെ മേളനം അല്ലെങ്കില്‍ സൌഹൃദം അത് ഒരു തരത്തിലുള്ള ''ട്യൂണിംഗ്'' ആണെന്ന്.എന്നെ മറ്റൊരാള്‍ മനസ്സില്ലാക്കി, എന്നെ ഞാനായി കാണുന്ന രീതിയെ വേണമെങ്കില്‍ ''ട്യൂണിംഗ്'' എന്ന് പറയാം.പക്ഷെ ഇടയ്ക്കു നാം ഉദ്ദേശിക്കുന്ന ഒരു ക്ലാരിടി ഇതിനു കിട്ടിയെന്നു വരില്ല, കാരണം, രണ്ടു വ്യത്യസ്ത വ്യക്തികള്‍, ജീവിത സാഹചര്യങ്ങള്‍,അപ്പോഴുണ്ടാകുന്ന ചില അക്ഷരപ്പിശകുകള്‍.അത് പരസ്പ്പരം പറയാതെ ഇരിക്കുമ്പോഴുണ്ടാകുന്ന മനസ്സിന്റെ വിങ്ങല്‍ അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു തരം വേദനയാണ്.,

നമ്മുടെ സൌഹൃടതിനിടയില്‍ ഇടക്കെപ്പോഴെങ്കിലും ഒരു വിരള്ച്ച തോന്നുന്ന നേരം അത് തുറന്നു പറഞ്ഞു മനസ്സിന്റെ മുറിവിനെ ഉണക്കുന്നതിനു പകരം ഒന്നും പറയാതെ നാളുകള്‍ നീട്ടിയാല്‍ ആ ബന്ധം ആടിയുലയാന്‍ അധിക നാള്‍ വേണ്ടി വരില്ല.അങ്ങനെ നല്ലൊരു സൌഹൃദം അവിടെ കാര്യകാരണങ്ങള്‍ ഇല്ലാതെ മുറിച്ചു മാറ്റപ്പെടും .നമ്മുടെ സ്നേഹം, സൌഹൃദം ആത്മാര്‍ത്ഥമെങ്കില്‍ പ്രിയ കൂട്ടുകാരെ, നിങ്ങളുടെ മനസിനെ നോവിപ്പിക്കുന കാര്യങ്ങള്‍ നിങ്ങളുടെ പ്രിയ കൂട്ടുക്കാരന്‍ /കൂട്ടുകാരി കൂടെ അറിയാനുള്ള ഒരു അവകാശം എങ്കിലും കൊടുത്തുകൂടെ..???

നല്ല സൌഹൃദങ്ങള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..!

Monday, 10 May 2010

വാര്‍ദ്ധക്ക്യമേ നിനക്ക് സ്വാഗതം..

ജീവനും മരണത്തിനുമിടയിലെ അവസാന ഘട്ടമാണ് വാര്‍ദ്ധക്ക്യം.നാമെല്ലാം ആ പാതയിലൂടെ കടന്നുപോയേ പറ്റൂ..കാരണം, നമ്മുടെ ജീവിതം അങ്ങനെയാണ് തിട്ട പെടുത്തിയിരിക്കുന്നത്..കുട്ടികാലം,കൌമാരം,യൌവനം,വാര്‍ദ്ധക്ക്യം.ഓരോ പടികളായി തന്നെ കയറണം. .എടുത്തുചാട്ടം ഇതില്‍ സാധ്യമല്ല..ഈ നഗ്ന സത്യം അറിഞ്ഞു കൊണ്ടും, ഇന്നും സ്വന്തം മാതാപിതാക്കളെയും, പ്രായമായവരെയും വൃദ്ധ സദനത്തിലും മറ്റും കൊണ്ട് ചെന്നാക്കുന്നത് എത്ര ശോചനീയമായ ചിന്താഗതിയാണ്.??സ്വന്തം ഭവനത്തില്‍ കിട്ടാത്ത സംരക്ഷണം അന്യര്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ ലഭിക്കും, എന്നതിന് എന്തുറപ്പാണ് ഉള്ളത് ? ഇവിടെയും കാണാം മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍...കുഞ്ഞുങ്ങള്‍ കണ്ടു വളരുന്നതും ഇതുതന്നെ.. വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ തങ്ങള്‍ക്കുനേരെ ചോദ്യ ശരങ്ങളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍...അപ്പോഴും, മൌനം മാത്രമാണ് അവര്‍ക്ക് മറുപടി ആയി നല്‍കാന്‍ ഉള്ളത്..

നാം എത്ര പരിഷ്കാരികളോ, വിദ്യസമ്പന്നരോ ആകട്ടെ...നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കടമകളെ അന്യന്റെ മേലില്‍ ചുമത്തുന്ന സംസക്കാരത്തില്‍ നിന്നും പുറത്തു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു..

അറിയുക.... ഞാനും, നീയും...ഈ ഒരു വാര്‍ദ്ധക്യാ കാലത്തെ യാണ് സ്വാഗതം ചെയ്യുന്നതുയെന്ന്. ഇനിയും വൈകിയില്ല പ്രിയ സുഹൃത്തെ,..തിരിച്ചറിയുക നമ്മുടെ ജീവിത മൂല്യങ്ങളെ, അവയെ മുറുകെ പിടിച്ചു കൊണ്ട് നല്ലൊരു നാളെയുടെ പിന്ഗാമികളായി ..കുറ്റബോധത്തിന്റെ കെണിയില്‍ പെടാതെ നമുക്ക് ജീവിക്കാം,നിറഞ്ഞ മനസ്സോടെ,ആത്മ സംതൃപ്തിയോടെ...

ആശംസകള്‍..!

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ