ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...
Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Saturday, 23 September 2017

പ്രണയം















എനിക്കാദ്യം പ്രണയം മഴയോടായിരുന്നു
പിന്നെ അത് കുഞ്ഞരുവികളോടും പുഞ്ചപ്പാടങ്ങളോടുമായി

വിഷുക്കൊന്ന പൂത്തപ്പോഴും വിഷുപ്പക്ഷി ചിലച്ചപ്പോഴും
ഞാൻ അതിനെയും പ്രണയിച്ചു

പ്രണയച്ചൂടിൽ നിന്നും ഇറ്റിറ്റു വീഴുന്ന
വിയർപ്പു ത്തുള്ളികൾകൊണ്ടീ

ഭൂമി തളിർക്കുമെങ്കിൽ.. !
പ്രണയിക്കാൻ എനിക്ക് മോഹമാണ്.

ഒരു വിരൽത്തുമ്പ് ദൂരത്തിരുന്നു നിൻ

ശ്വാസമറിയാതെ നിൻ
ഗന്ധമേൽക്കാതെ ഞാൻ നിന്നെ
പ്രണയിക്കുന്നുവെങ്കിൽ.. പ്രിയാ

നിൻ  സാമീപ്യത്തിന്നാഴം  വരികള്‍ക്കപ്പുറമല്ലേ ..!!


ചെറു നൊമ്പരങ്ങൾ നമ്മിൽ ഒരു കാറ്റായ്
പിന്നെ മഴയായ് പെയ്തിറങ്ങി
ഒരു തലോടലിൻ ഈണം പോലെ
ഒരു മൗനത്തിൻ രാഗം പോലെ
നമ്മിലെ പ്രണയം എന്നും പുതിയതായിരുന്നു

എൻ ശ്വാസത്തിന്‍റെ ഒരു കണികയെങ്കിലും
നിന്നെ സ്പർശിച്ചിരുന്നുവെങ്കിൽ
അതിൻ ചൂടേറ്റ് നീ ഉണർന്നിരുന്നുവെങ്കിൽ
നീ അറിയുമായിരുന്നു നീയില്ലാതെ
ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ ആവുകില്ലെന്ന്

ഒരു കാതമകലെ നിൻ വിളിക്കായി
കാതോർത്തിരുന്നു ഞാൻ
നിൻ മൌനം പോലും എന്നിൽ
തേങ്ങലായി ഒഴുകിയിറങ്ങി

ഇതുവരെ തോന്നാത്തൊരു വേദന
എൻ ഉള്ളിൽ ഉറഞ്ഞു കൂടി
അതിന് പൊരുൾ തേടിയെത്തിയത് നിന്നിലാണ്
പ്രണയം തന്നെയാണത്
ഇതുവരെ ആരോടും തോന്നാത്തൊരു പ്രണയം


എന്നിലെ പാതിയെ ഞാൻകണ്ടെത്തിയെന്നു
ഈ ലോകത്തോട്‌ വിളിച്ചു പറയാൻ ഒരു മോഹം

എൻ സിരകളിൽ ഒഴുകുന്നത്‌ നിന്നോടുള്ള പ്രണയമാണ്
എൻ ജീവൻ എന്നിൽ നിന്ന് വേര്‍പിരിഞ്ഞാലും
നിന്നോടുള്ള എൻ പ്രണയം നിന്നെ വിട്ട്പോവുകില്ല
അത്രമേൽ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.


നീ എന്‍റെ ജീവനാണ്.
നിന്നെ പകുത്തു നല്‍കുവാനാകുന്നില്ല
നിന്നിലെ നീ എന്നിൽ ലയിക്കട്ടെ
ബാക്കിയുള്ള എൻ ജീവിതത്തിൽ
കാലം എനിക്ക് വെച്ചു നീട്ടിയ പുണ്യമാണ് നീ.

ഇനിയുള്ള കാലം നിനക്കായ്‌ നിന്‍റെതായ്
ജീവിച്ചു മരിക്കാനിഷ്‌ടം

എപ്പോഴൊക്കെയോ നഷ്‌ടപ്പെട്ട പ്രണയം
അതിൻ ഇരട്ടിയായി നമുക്ക് ചുറ്റും
വരിഞ്ഞു മുറുകുമ്പോൾ
ആ വേദനയിൽ പുളകിതയാവാൻ മോഹം

ഇന്നെന്‍റെ ജീവൻ നിന്‍റെ കൈകളിലാണ്
നീ ഒന്നിടറിയാൽ തുളുമ്പി പോകുന്ന ജീവസുറ്റ ഒരു ജന്മം

അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കുന്നു
മനസ്സിൽ നിന്നുതിരുന്ന വാക്കുകൾക്ക്
അതിനര്ത്ഥം നഷ്‌ടപ്പെട്ടാൽ
ഞാൻ എന്ന ജീവാണു നശിച്ചെന്നു സാരം !



Friday, 4 October 2013

അവള്‍ അമ്മയാണ്







ഇരുള്‍ പതിച്ച വീഥിയില്‍
കണ്ണുനീരിന്റെ കയ്യൊപ്പും പേറി
ഇടനെഞ്ചു പിടയുന്ന വേദനയോടെ
കാണാക്കരയില്‍ മറയുന്നു ഒരുവള്‍ !


സിന്ദൂരം ചാര്‍ത്തിയ നെറ്റിയില്‍
ഇന്ന് ചോര പുരണ്ട കറയുണ്ട്
മാന്‍പേട പോലാ മിഴികളില്‍
അഴലിന്റെ നിഴല്‍ രൂപമുണ്ട്


മാറിലണിഞ്ഞ കനക നക്ഷത്രം
ഇന്ന് ദൂരെ മാറി മിന്നുന്നപോലെ
ഇന്നലെയണിഞ്ഞ പട്ടുചേല
ഇന്നിതാ ഒരു പിടി ചാരമായ്!


അവള്‍ക്കിന്നു നിറമില്ല ഏഴഴകില്ല
വിധി തീര്‍ത്ത വെള്ളക്കുപ്പായമിട്ട്
കാലം സമ്മാനിച്ച കുരുന്നുകളെ
മാറോടടക്കി മുന്നോട്ടു നടന്നവള്‍ ...!


താങ്ങായ് തുണയായ് വന്നവര്‍
ആര്‍ത്തട്ടഹസിക്കുന്നു
സ്വാര്‍ത്ഥത പുകയും
അവരുടെ കണ്ണുകളില്‍


എരിയും വികാരങ്ങള്‍ തന്‍ നെരിപ്പോടുകള്‍
മുള്‍ക്കിരീടത്തിനു മറ്റൊരു അവകാശി കൂടി
പടവുകള്‍ പിന്നിടാനിനിയേറെയുണ്ട്
തിരശ്ശീലയ്ക്കു പിന്നിലുയര്‍ന്ന അപസ്വരങ്ങള്‍
ത്യാഗത്തിന്‍ താളുകളില്‍ എഴുതി ചേര്‍ത്തു....


ഇന്നിന്റെ ചെയ്തികളെ നന്മ കൊണ്ടു കീഴടക്കി
മക്കളെ മാറിലെ ചൂടേറ്റു വളര്‍ത്തി
സത്യത്തിന്‍ സാക്ഷികളായി ...
ഈ വാക്കുകള്‍ തന്‍ സ്പന്ദനം
എന്നിലിന്നൊര്ഗ്‌നിയായ് !
അതേ, അവള്‍ എന്റെ അമ്മയാണ്.
എന്റെ അമ്മ...!



Saturday, 14 September 2013

ഞാന്‍ എന്ന സ്വത്വം...






ഞാന്‍ എന്ന വാക്കിനര്‍ത്ഥമെന്ത്

ജന്മം കൊണ്ട് "ഞാന്‍" എന്ന വാക്കി

നൊരു പേര് നല്‍കി വിളിച്ചു "നീ"-

എന്‍റെ ചൂണ്ടു വിരലിനുത്തരമാണ് നീ..

ഞാന്‍ ഞാനാണെന്നിരിക്കിലും

എന്‍റെ പേര് എനിക്ക് സ്വന്തമാകിലും

അപരന്‍റെ പേര് നല്‍കി എന്നെ നീ

പലകുറി ആക്ഷേപിച്ചതെന്തിന്

ചിലര്‍ക്ക് ഞാന്‍ കാവ്യയോ മാധവിക്കുട്ടിയോ

മറ്റു ചിലര്‍ക്കൊരു കോമാളിയോ

എങ്കിലും ഞാന്‍ ഞാനല്ലാതാകുന്നില്ലല്ലോ

ഞാനെന്ന വാക്കിലാണെന്‍റെ അസ്തിത്വം

നിന്‍റെ ജല്പനങ്ങള്‍ കൊണ്ടതിന്‍റെ

അടിവേരിളകിയെങ്കില്‍ ---അവിടെ

മരിച്ചു ഈ ഞാന്‍ എന്ന സ്വത്വം!


Thursday, 12 September 2013

ഓര്‍മ്മക്കെട്ടുകള്‍







മനസ്സിന്‍റെ നിശബ്ദ ചലനങ്ങള്‍ക്കിടയിലടര്‍ന്നു
വീഴ്ന്നൊരു ചുടുബാഷ്പമെന്‍
നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി ഞാനടക്കം പറയുമ്പോള്‍
തെളിഞ്ഞു നിന്നൂ നിന്‍ നിഴല്‍ രൂപം.

ആ നിഴലിനെ പിന്‍ചെന്നെന്‍ ചേതോവികാര
വീചികളിലെവിടെയോ ചെന്നുടക്കി നിന്നൂ
ഓര്‍മ്മതന്‍ മണിച്ചിപ്പിക്കുള്ളില്‍
കിലുങ്ങും മഞ്ചാടികുരുക്കളോന്നില്‍

അറിയാതെന്‍ വിരലോടിചെന്നെടുത്ത
മാത്രയിലറിഞ്ഞു ഞാനതിന്‍ സ്പന്ദനങ്ങള്‍
അവയ്ക്കിന്നും പ്രണയത്തിന്‍ സുഗന്ധമുണ്ടെന്നോ?
അവയ്ക്കിന്നും നോവിന്‍ മുറിപ്പാടുണ്ടെന്നോ?

ഓര്‍മ്മക്കെട്ടുകളോന്നൊന്നായ്‌
അഴിച്ചെടുത്തു ഞാനാ തീന്മേശമേല്‍
നിരത്തിയപ്പോള്‍ കണ്ടൂ ആ പാനാപാത്രം
തുളുമ്പും പ്രേമത്തിന്‍ മധുകണങ്ങള്‍

കാല്പനികതയുടെ സ്വര്‍ണ്ണചാമരതേരില
ന്നു നീയെന്‍ ചാരത്തണഞ്ഞ നേരം
മങ്ങിയ വെട്ടത്തില്‍ നീയാ പാനപാത്രമെന്‍
ചുണ്ടോടടുപ്പിച്ചപ്പോള്‍ ഉണ്ടായ ഉന്മത്തലഹരിയില്‍
ദൂരെ മാനത്തെ താരകള്‍ കണ്ണ് ചിമ്മി

മണ്‍ മറഞ്ഞ ഓര്‍മ്മകളില്‍ നിന്ന് ഞാന്‍
ഞെട്ടിയുണര്‍ന്നപ്പോള്‍ നീ നിഴലായ്‌ മാറിയിരുന്നു.
എന്നിലെ നിന്നെ മുഴുമിപ്പിക്കാതെ
നീ നടന്നകലുംമ്പോഴും

ഇനിയും എഴുതി തീരാത്ത കാവ്യം പോലെ നിന്‍റെ
മധുര സ്മരണകള്‍ എന്നില്‍ പുതുജീവനെകുന്നു



Saturday, 7 September 2013

നിഴല്‍...!




ഇതുവരെ കേള്‍ക്കാത്തൊരീണം കേട്ടു ഞാന്‍ 
ഇതുവരെ പാടാത്തൊരു പാട്ടൊന്നു മൂളി ഞാന്‍
പാടിപ്പതിഞ്ഞ ഗാനങ്ങളില്‍ ഒന്നിലുപോലും
നിന്ടെ താരാട്ടിനിമ്പം ഞാന്‍ കേട്ടതില്ല

കാത്തിരുന്നു കിട്ടിയൊരു പുണ്യമാണിന്നു നീ..
എന്‍ സ്വപ്നങ്ങളില്‍ പാറി പറക്കുന്ന ശലഭമാണ് നീ..
നിനയ്ക്കാതെ കൈവന്ന നിധിയാണ്‌ നീ..
എന്‍ ഹൃദയതന്ത്രികളില്‍ ഉതിരുന്ന രാഗമാണിന്നു നീ..

കണ്ടിട്ടും കാണാതെ പോയൊരു..
അറിഞ്ഞിട്ടും അറിയാതെ പോയൊരു..
സമയതികവില്‍ എന്‍ നിഴലായി വന്ന..
മുന്‍ജന്മ സുകൃതമാണിന്നു നീ...

Thursday, 5 September 2013

അക്ഷരങ്ങള്‍





















സ്വന്തം ചെയ്തികള്‍ തിരിച്ചറിയാതെ

വിധിയെ പഴിക്കുന്ന കോമരങ്ങള്‍


ഉറഞ്ഞു തുള്ളുംമ്പോഴും വാക്കുകള്‍

വാളായി ചലിച്ചു കൊണ്ടേയിരുന്നു

ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വാക്കുകള്‍

മുള്ളുകള്‍ കൊണ്ടുണ്ടാക്കിയ മുറിപ്പാടുകള്‍

ചോരത്തുള്ളികളായ് കട്ടപിടിച്ചിരിക്കുന്നു

ചുരണ്ടി മാറ്റാന്‍ ഏറെ പണിപ്പെട്ടെങ്കിലും

കറ പുരണ്ട മനസ്സിനെ സാന്ത്വനിപ്പിക്കാന്‍

നീ തന്നെ അക്ഷരങ്ങളെ തേടി പോകണം.


Sunday, 1 September 2013

ദൃഷ്ടി





എനിക്കുമുണ്ടൊരു ദൃഷ്ടി
നിനക്കുമുണ്ടൊരു ദൃഷ്ടി

കണ്ണുള്ളവനൊരു ദൃഷ്ടി
കണ്ണില്ലാത്തവനൊരു ദൃഷ്ടി..!


സത്യത്തിന്‍  ദൃഷ്ടി
അകക്കണ്ണ് തീര്‍ക്കും,
ദൃഷ്ടികള്‍ക്കുമപ്പുറം ..!


ചേലയുടുത്തു മാലയണിഞ്ഞു 
വേലയ്ക്കു പോകും ഒരു സുന്ദരിയോ
ഇവള്‍ക്കുമുണ്ടൊരു മുഖ ദൃഷ്ടി !

ജനിച്ച നാള്‍ മുതല്‍ തുടങ്ങുന്നു
നിന്‍ ദോഷൈക ദൃഷ്ടികള്‍..
മരിക്കുമ്പോള്‍ അടക്കുമോ
ദൃഷ്ടിതന്‍ ദോഷങ്ങളെ...?



Saturday, 31 August 2013

തിരിനാളം ..







നിന്‍ മൌനത്തിന്‍ ഭാഷയോ
അതിലൂറും ചുടുബാഷ്പമോ
വണ്ടോട് ഞാനക്കാര്യം ഓതി
ചുണ്ടോടു അതൊപ്പിയെടുക്കുവാന്‍

നിന്‍ ഹൃത്തിലൂടൂര്‍ന്നൊരാ സ്നേഹം
സ്വന്തമാക്കുവാനേറെ മോഹം
മാണിക്യമായ് ഞാന്‍ കാത്തുവെച്ചോരു
വരണമാല്യമായ്‌ എന്‍ മാറിലണിയാന്‍

ആനന്ദമായ് ആത്മപീയൂഷമായ്‌
സാഫല്യമായ്‌ പ്രേമനൈവേദ്യമായ്‌
കണികൊന്നതന്‍ പൂമൊട്ടിനെ വരവേല്‍ക്കുവാന്‍
മണിശലഭങ്ങളായ് നാം കൂടണയവേ

നിനയ്ക്കാതെ വന്നയീ വിരഹം
തരും വിങ്ങലെന്‍ നെഞ്ചകത്തില്‍
പെയ്യാതെ പെയ്തയീ മഴയില്‍
വരും ഓര്‍മകള്‍ തന്‍ നിത്യവസന്തം

എന്തേയിത്ര വൈകി നീ..
എന്തേയിത്ര വൈകി നീ-
യെന്‍ ചാരത്തണയാന്‍ പ്രിയനേ
വിതുമ്പുമെന്‍ ഹൃദയത്തിന്‍ മണിനാദം

ഏറെ വൈകിയെന്നാലും നിനക്കായ്‌
ഞാന്‍ കൊളുത്തിയ തിരിനാളം
അണയ്ക്കാതെ ഞാന്‍ കാത്തിടാം
എന്‍ ശ്വാസം നിലയ്ക്കുവോളം..
 

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ