ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Wednesday 1 June 2011

''പെന്‍ ഫ്രണ്ട്..''

Pen and Paper Pictures, Images and Photos
ചുവരില്‍ കിടന്ന ഒരു പഴയ കല്യാണ ഫോട്ടോ ഇളകി നില്‍ക്കുന്ന പോലെ അവനു തോന്നി.ചാരുകസേരയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് ആ ഫോട്ടോ ഒന്ന് ശെരിക്കു വെക്കാന്‍ നോക്കുന്നതിനിടയില്‍ അതിന്‍റെ പുറകുവശത്ത് നിന്ന് പഴയ ഒരു പത്രത്തിന്‍റെ തുണ്ടു താഴെ വീണു.അവന്‍ കീശയില്‍ നിന്നും കണ്ണട എടുത്ത്‌ കണ്ണില്‍ വെച്ച് മെല്ലെ അതൊന്നു വായിക്കാന്‍ ശ്രമിച്ചു.അതില്‍ ഇങ്ങനെ എഴുതിയിരുന്നു..''പെന്‍ ഫ്രണ്ട്'' നെ ആവശ്യമുണ്ട്.അവന്‍റെ ഓര്‍മ്മകള്‍ അവനെ വര്‍ഷങ്ങള്‍ പുറകിലേക്ക് വലിച്ചു കൊണ്ടുപോയി.

അവന്‍ അന്ന് പ്രീ-ഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം,ഒരു പുതിയ ലോകം,എല്ലാം നിറപകിട്ടാര്‍ന്ന കാഴ്ചകള്‍.കൂട്ടുകൂടാന്‍ ഒരുപാടുപേര്‍ ഉണ്ടായിട്ടും, എല്ലാവരിലും നിന്ന് വ്യത്യസ്തനായ അവന്‍ താന്‍ ഇന്ന് വരെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു കൂട്ടിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി.ആ സമയത്താണ് മനോരമ പത്രത്തിലെ ഒരു പരസ്യം അവന്‍റെ ശ്രദ്ധയില്‍ പെട്ടത്.''പെന്‍ ഫ്രണ്ട് നെ ആവശ്യമുണ്ട്''.ഈ ഒരാശയം അവന്‍റെ മനസ്സിലെവിടെയോ തങ്ങിനിന്നു.ദിവസങ്ങള്‍ക്കുള്ളില്‍ അവനു പറ്റിയൊരു കൂട്ട് അവനെ തേടിയെത്തി.ലക്ഷ്മി എന്നായിരുന്നു അവളുടെ പേര്.കത്തുകളിലൂടെയും പിന്നെ ഫോണിലൂടെയും അവര്‍ ഇഷ്ടങ്ങളും വേദനകളും കൈമാറി.നല്ലൊരു സുഹൃത്തെന്നപ്പോലെ അവന്‍ അവളെ ആശ്വസിപ്പിക്കുകയും,ഉപദേശിക്കുകയും ചെയ്തിരുന്നു.ഒരു സുഹൃദ്ധുബന്ധത്തിനുമപ്പുറം, ഒന്നും അവന്‍ ആഗ്രഹിച്ചിരുന്നില്ല. അവളുടെ പല പെരുമാറ്റങ്ങളും ചില സംസാരരീതികളും അവന്‍ തിരുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അവള്‍ക്കു അവളുടേതായ ചില നിബന്ധനകള്‍ ഉണ്ടായിരുന്നു.ഇത് അവന്‍റെ മനസ്സിനെ ഒന്ന് ഉലച്ചെങ്കിലും അവന്‍ അത് പുറത്തുകാണിച്ചില്ല.പലപ്പോഴും അവളുടെ വേദനകളില്‍ തോന്നിയ ഒരു സഹതാപമാവാം, അതൊരു പ്രണയത്തിലേക്ക് വഴിവെച്ചു.അധികനാള്‍ കഴിയും മുന്നേ അവര്‍ അവരുടെ ഇഷ്ടങ്ങള്‍ വീട്ടുകാരെ അറിയിച്ചെങ്കിലും,അവര്‍ ആഗ്രഹിച്ച ഒരു മറുപടി കിട്ടിയിരുന്നില്ല..എന്തുതന്നെ ആയാലും, വീട്ടുക്കാരുടെ സമ്മതത്തോടെ മാത്രം അവര്‍ ഒന്നാവാന്‍ തീരുമാനിച്ചു.ഈ ഒരു പ്രശ്നംക്കൊണ്ട്തന്നെ ലക്ഷ്മിയുടെ വീട്ടുകാര്‍ അവളെ വീടുതടങ്കിലിലാക്കി.പതിയെ അവര്‍ തമ്മിലുള്ള ബന്ധം അകലുവാനും തുടങ്ങി.

ആയിടക്ക്‌ അവനു ഒരു ആക്സിടെന്റ് ഉണ്ടാവുകയും അവന്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.അവിടെ വെച്ച് അവന്‍ മായ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തനിക്കു ഇഷ്ടമില്ലാത്ത മറ്റൊരു വ്യക്തിയുമായി നിശ്ചയം കഴിഞ്ഞു നില്‍ക്കുന്ന അവളുടെ വേദനകള്‍ കേട്ട് അവന്‍റെ മനസ്സലിഞ്ഞു.ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും അവര്‍ പരസ്പ്പരം എല്ലാം മറന്നു ഒന്നായി.അവന്‍റെ ജീവിതത്തിലേക്ക് അവളെ കൊണ്ടുവരണമെന്ന് അതിയായ ആഗ്രഹംവെച്ചുകൊണ്ട് അവള്‍ക്കു നിശ്ചയിച്ചുറപ്പിച്ച പയ്യനോട് ഈ കാര്യങ്ങളെല്ലാം അവളറിയാതെ അവന്‍ ഒരു കത്തിലൂടെ സൂചിപ്പിച്ചു.എന്നാല്‍,''താന്‍ എന്തുത്തന്നെ ആയാലും അവളെ തന്നെ വിവാഹം ചെയ്യും'' എന്ന ആ പയ്യന്‍റെ മറുപടികേട്ട് അവന്‍ സ്തംബനായി .മാസങ്ങള്‍ കഴിഞ്ഞു അവന്‍ വീണ്ടും ഏകനായി.ആയിടക്ക്‌ മായയുടെ വിവാഹവും കഴിഞ്ഞിരുന്നു..മനസ്സിന്‍റെ വിങ്ങലുകള്‍ ഒന്നിറക്കി വെക്കാന്‍പ്പോലും ആരുമില്ലാതെ ഇരുന്ന സമയത്താണ് അപ്രതീക്ഷിതമായി ലക്ഷ്മി അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ അഭ്യര്‍ഥനയുമായി അവന്‍റെ മുന്നില്‍ എത്തുന്നത്‌..തന്‍റെ ജീവിതത്തിലുണ്ടായ എല്ലാ വീഴ്ചകളും അവന്‍ അവളോട്‌ തുറന്നു പറഞ്ഞു.അവന്‍റെ മനസ്സറിഞ്ഞ അവള്‍ അവനെ പൂര്‍ണ്ണ ഹൃദയത്തോടെ ജീവിതത്തിലേക്ക് ക്ഷണിച്ചു.അവര്‍ സുഖമായി ജീവിക്കാന്‍ തുടങ്ങി.ഇതിനിടയില്‍ മായയുടെ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടായി, അവള്‍ പോലുമറിയാതെ, അവളെ കുറിച്ചെല്ലാമറിഞ്ഞ അവളുടെ ഭര്‍ത്താവ് അവളെ പഴിചാരാന്‍ തുടങ്ങി. കുത്തവാക്കുകളും പീഡനങ്ങളും സഹിക്കവയ്യാതെ അവള്‍ വിവാഹ മോചനത്തിനായി അപേക്ഷിച്ചു.കേസ് കോടതിയിലെത്തി ,പ്രതിഭാഗം വാദം കേള്‍ക്കാനായി ജട്ജിയദ്ധേഹം ആവശ്യപ്പെട്ടു.വാദിക്കാന്‍ വന്ന വകീലിനെ കണ്ടു അവള്‍ കുഴഞ്ഞുവീണു..അത് അവന്‍ ആയിരുന്നു..ചില അസൌകര്യങ്ങളുണ്ടെന്നു പറഞ്ഞു അവന്‍ ആ കേസില്‍ നിന്നു ഊരിയെങ്കിലും പിന്നീട് അവന്‍ കോടതിപ്പടി കയറിയിട്ടില്ല.

ഓര്‍മ്മകള്‍ ഒന്നൊന്നായി അവനെ വേട്ടയാടികൊണ്ടിരിക്കുമ്പോള്‍, അകത്തു നിന്നു ലക്ഷ്മി ചായയുമായി അടുത്ത് വന്നു.അവന്‍ അവളുടെ നേരെ ആ കടലാസ്സുതുണ്ട് നീട്ടി പറഞ്ഞു- ''പെന്‍ ഫ്രണ്ട്..!''

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ