ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday 18 July 2010

വിരഹത്തിന്‍റെ കാത്തിരുപ്പ്...!

അവന്‍ അവളില്‍ നിന്നും മാറിനിന്നിട്ടു നേരം ഏറെ ആയില്ല, എങ്കില്‍ പോലും അവളുടെ കണ്ണുകളിലെ വിരഹത്തിനു ജന്മങ്ങളുടെ നോവുണ്ടായിരുന്നു.കാത്തിരുപ്പിന്റെ ഒടുവിലാണ് അവര്‍ പരസ്പ്പരം കണ്ടുമുട്ടിയതെങ്കിലും,അവരുടെ മനസ്സിന്‍റെ ഉള്ളറകളിലെ ആത്മാവിന് ഇന്നും തൊണ്ണൂറുകളിലെ യൌവനത്തിന്റെ ഹൃദയ മിടിപ്പുകളും കുറെ സ്വപ്നങ്ങളും മോഹങ്ങളും മാത്രമായിരുന്നു...രണ്ടു പേരുടെയും ജീവിതത്തിന്റെ ഒരധ്യായം പിന്നിട്ടു കഴിഞ്ഞെങ്കിലും ,ഇന്നും അവര്‍ അവര്‍ക്ക് നഷ്ടപെട്ടുപോയ പവിഴങ്ങള്‍ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഭൂതകാലത്തിന്റെ ഈരടികള്‍ അവര്‍ ഒരുമിച്ചു പാടാന്‍ തുടങ്ങിയിരിക്കുന്നു..ഒരേ മനസ്സും, ഒരേ ആത്മാവുമായി അവരങ്ങനെ അവരുടെ നിഷ്കളങ്കമായ ലോകത്തിങ്ങനെ വര്‍ണ്ണങ്ങള്‍ ചാലിച്ചു കൊണ്ടിരിക്കുന്നു..

വര്‍ഷം 1990, ഒരു ജൂണ്‍ മാസം.

കടുത്ത വേനലിന് വിരാമമിട്ടു ദൂരെ ആകാശത്ത് കാര്‍മേഘക്കൂട്ടങ്ങള്‍ കശപിശ കൂടുന്നു..ആ ബഹളത്തിനിടയില്‍ ഒരു വലിയ മഴത്തുള്ളി അവളുടെ മേല്പ്പതിച്ചു..അവള്‍ മനസ്സില്‍ പറഞ്ഞു.--മഴക്കാലത്തിന്റെ തുടക്കമായിരിക്കുന്നു..ഒപ്പം വിദ്യാരംഭത്തിന്റെയും.അവളുടെ കുഞ്ഞനുജന്മാര്‍ പുതിയ ബാഗും അതില്‍ പുസ്തകങ്ങളും ഒതുക്കി വെയ്ക്കുന്നതിന്റെ തിരക്കിലാണ്..ദൂരേക്ക്‌ കണ്ണും നട്ട് മഴയെ വരവേല്‍ക്കുവാന്‍ നില്‍ക്കുന്ന അവളെ കണ്ടു അമ്മ ചോദിച്ചു-''ഇതെന്താ ഒരു പതിവില്ലാതെ നീ തനിയെ ഇങ്ങനെ മാറി നിക്കുന്നെ, ഇവരെ ഒന്ന് സഹായിചൂടെ?" .''ഏയ്‌ ഒന്നുമില്ലമ്മേ, എന്ന് പറഞ്ഞെങ്കിലും അവള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു-''ഹോ..ഒന്ന് സമാധാനത്തില്‍ ഈ മഴയെ ഒന്ന് കാണാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ.''.അവള്‍ ഇങ്ങനെയാണ്, അവളുടെ സാമ്രാജ്യമാണ്‌ ഈ ചുറ്റുമുള്ള പ്രകൃതിയും,മഴയും, കാറ്റും ,രാത്രിയില്‍ മിന്നുന്ന മിന്നാമിനുങ്ങുകളും,ദൂരെ കണ്ണിറുക്കി കാട്ടുന്ന നക്ഷത്രക്കൂട്ടങ്ങളും ഒക്കെ...

ഇനി നാളെ വീണ്ടും കോളേജ്ജിലേക്ക് .അന്നും പതിവുപോലെ ക്ലാസ്സില്‍ നിന്നും തിരിച്ചെത്തി അവള്‍ ചായകപ്പുമായി വരാന്ധയിലേക്ക് നടന്നു.ഗേറ്റ് തുറന്നു കടന്നു വന്ന പോസ്റ്റ്മാന്‍ അവളുടെ പേരില്‍ വന്ന ഒരു കത്ത് അവള്‍ക്ക് കൊടുത്തു..''എന്താ ഇത്? എനിക്കൊരു കത്തോ? ഇതാരാണിപ്പോള്‍, എനിക്കിങ്ങനെ ഒരു കത്തയക്കാന്‍, ? അവള്‍ ആ കത്ത് തിരിച്ചും മറിച്ചും നോക്കി.എവിടെ നിന്ന് എന്നറിയില്ല, ഏതായാലും അമ്മ കാണാതെ അത് തുറന്നു നോക്കാന്‍ തീരുമാനിച്ചു. അതില്‍ ഇത്ര മാത്രം എഴുതിയിരുന്നു..

" നഷ്ടപ്പെട്ട വേരുകള്‍ തേടി ഞാനലഞ്ഞു..
ഞാനെത്തിപ്പെട്ടെത് നിന്‍ വാകമരചോട്ടില്‍..
ആ തണലില്‍ ഞാനല്പ്പനേരമിങ്ങനെ..ഒരു ദേശാടനക്കിളിയെ പോലെ...."

എന്ന് ഒരുപാടിഷ്ടത്തോടെ..

ഓര്‍മ്മകള്‍ അവളെ മാസങ്ങള്‍ക്ക്  മുമ്പ് നടന്ന കോളേജ് ആര്‍ട്സ് ഫെസ്ടിവല്ലിലേക്ക് കൊണ്ടുപോയി. താന്‍ എഴുതി സ്റെജില്‍ അവതരിപ്പിച്ച ഈ കവിതയെങ്ങനെ..??ആലോചിച്ചു നില്‍ക്കും മുന്നേ വീട്ടിലെ കാളിംഗ് ബെല്‍ മുഴങ്ങിക്കൊണ്ടിരുന്നു.ഓടിച്ചെന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ മനോഹരമായ ഒരു പ്പൂചെണ്ടുമായി ഒരാള്‍.എനിക്കുനേരെ നീട്ടി പറഞ്ഞു-''താന്‍ വളരെ മനോഹരമായി ആ കവിത അവതരിപ്പിചെന്ന്''.കയ്യിലെ കത്തിന്റെ ഉടമയെ തന്‍ കണ്ടെത്തിയെന്നു അവള്‍ക്കു ബോധ്യപ്പെട്ടു.സ്വയം പരിചയപ്പെടുത്തിയ ശേഷം അവന്‍ അവളുടെ കണ്ണുകളിലേക്കു കുറെ നേരമിങ്ങനെ നോക്കി.''ആരാ മോളെ...എന്ന് ചോദിച്ചു വരുന്ന അമ്മയെ കണ്ടു അവന്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.''ഞാന്‍ കൃഷ്ണ,മീരയുടെ കവിത കേട്ട് ഒന്ന് അഭിനന്ദിക്കാന്‍ വന്നതാണ്, ബുദ്ധിമുട്ടായതില്‍ കഷമിക്കണം..''കുറച്ചുനേരംക്കൂടി അവിടെയിരുന്നു അവരോടു സംസാരിച്ച ശേഷം അവന്‍ യാത്രപറഞ്ഞിറങ്ങി.അത് ഒരു കടിഞ്ഞൂല്‍ പ്രണയത്തിന്റെ തുടക്കമായിരുന്നു..മനസ്സുകള്‍ കൈമാറാന്‍ അധിക നാള്‍ വേണ്ടിവന്നില്ല..അവനിലെ കവിയെ അവള്‍ തിരിച്ചറിഞ്ഞു,അവന്‍റെ പല കവിതകളും അവളുടെ സ്വരത്തില്‍ പുറത്തു വന്നു..ഇതുപോലെയുള്ള ധന്യ മുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തില്‍ ദിനചര്യയായി മാറി.ആ നിശബ്ദ പ്രണയത്തില്‍ ഒരു കാര്‍ഗില്‍ യുദ്ധം കടന്നുവരുമെന്നു അവര്‍ നിനചിരിക്കില്ല..

അപ്രതീക്ഷിതമായെത്തിയ അവന്‍റെ ഒരു ഫോണ്‍ കാള്‍!''മീര,നമ്മുടെ ഈ പവിത്രമായ സ്നേഹ ബന്ധത്തില്‍ നീ വിശ്വസിക്കുന്നെങ്കില്‍ ഞാനിപ്പം പറയാന്‍ പോകുന്ന കാര്യം കേട്ട് വിഷമിക്കരുത്, എന്‍റെ ജോലിയുടെ ഭാഗമായി ഞാന്‍ കാര്‍ഗിലെലേക്ക് പോകുന്നു..നമ്മുടെ രാജ്യത്തിനായിട്ട് .. നീ കാത്തിരിക്കണം എനിക്ക് വേണ്ടി.."വര്‍ഷങ്ങള്‍ ഋതുക്കള്‍ പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു..കാത്തിരിപ്പിനൊടുവില്‍ വീണ്ടും അവര്‍ പരസ്സ്പ്പരം കണ്ടുമുട്ടി.,..ആ സന്തോഷം തീരും മുന്നേ...വീണ്ടും ഒരു കാത്തിരുപ്പ്....സ്വയം മറന്നു അവളുടെ സ്വപ്നങ്ങളില്‍ മുഴുകിയിരിക്കവേ അതാ, ഫോണ്‍ റിംഗ് ചെയ്യുന്നു..''കൃഷ്ണ കാളിംഗ്..'' അവള്‍ വേഗം അതെടുത്തു..''ഹെലോ,മീര...ഞാന്‍  കാശ്മീരിലെത്തി  ഇവിടെ റേഞ്ച് കുറവാണ്,കുറെ ദൂരം നടന്നു ട്രൈ ചെയ്തിട്ടാണ് കിട്ടിയത്..വിഷമിക്കരുത്...ഞാന്‍ വരും...പറഞ്ഞുതീരും മുന്നേ കാള്‍ ഡിസ്കണക്റ്റ് ആയി..സ്വയം സങ്കടം ഉള്ളിലൊതുക്കി വെച്ച് അവളിങ്ങനെ അലസമായി നടക്കുന്നതിനിടയില്‍ ഒരു മഴതുള്ളി അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി. അവളുടെ കണ്ണുനീരിനെ ഇല്ലാതാക്കാന്‍ അതിനു കഴിയുമോ...പറഞ്ഞു തീര്‍ന്നില്ല...മഴയുടെ വര്‍ഷഘോഷങ്ങളുമായി വീണ്ടുമൊരു മഴക്കാലത്തിന്റെ തുടക്കം...ഒപ്പം കാത്തിരുപ്പിന്റെയും..

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ