ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Sunday 26 June 2011

പ്രണയാക്ഷരങ്ങള്‍...!


വര്‍ഷം  1987 ഒരു മാര്‍ച്ച്  മാസം 12, അന്ന് അവളുടെ വിവാഹം ആയിരുന്നു.മനസ്സിലെ കുഞ്ഞു പ്രണയം ആരോടും പറയാതെ വീട്ടുകാരുടെ ഇഷ്ടത്തിന് അവള്‍ സമ്മതം മൂളി.അവളുടെ വീട്ടുകാര്‍ക്കെല്ലാം അവന്‍ ഒരു നല്ല സുഹൃത്ത് എന്നതില്‍ കവിഞ്ഞുള്ള ഒരു അടുപ്പം ഉള്ളതായി  തോന്നിയതുമില്ല. സാമ്പത്തികമായി അവളുടെ കുടുംബം കുറച്ചു പിന്നിലായിരുന്നു. അമ്മാവന്മാരുടെയെല്ലാം സഹായത്തോടെയാണ് ഈ വിവാഹം നടക്കുന്നത്..ഈ വിവാഹാലോചന വന്ന സമയം മുതല്‍ അവള്‍ ആകെ അസ്വസ്ഥയായിരുന്നു. താന്‍ ഇതെങ്ങനെ അവനോടു പറയും? അതോ തന്‍റെ ഇഷ്ടം അവനോടു പറഞ്ഞാല്‍ അവന്‍റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നൊക്കെയുള്ള ചിന്തകള്‍ കൊണ്ട് മനസ്സാകെ നീറിപ്പുകഞ്ഞു. അവള്‍ വീടിനു പുറത്തിറങ്ങാതെ ഒതുങ്ങി.പലതവണ അവന്‍ കത്തുകളയചെങ്കിലും  മനസ്സുത്തുറന്നു ഒന്ന് പറയാന്പ്പോലും പറ്റാതെ അവള്‍ വീര്‍പ്പുമുട്ടി.അവളില്‍ നിന്ന് മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ അവന്‍ കത്തെഴുത്ത് നിര്‍ത്തി.ഇതിനിടയില്‍ അവന്‍ ജോലിയില്‍ പ്രവേശിച്ചു..ആയിടക്കു തന്നെ അവളുടെ വിവാഹവും നടന്നു.

ഇതൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കഥകള്‍.ഇന്ന് അവര്‍ രണ്ടു കുടുംബങ്ങളായി സസുഖം വാഴുന്നു.ഇതിനിടയ്ക്കെപ്പോഴോ അവര്‍ പരസ്പ്പരം ഫോണില്‍ സംസാരിക്കാനിടയായി.വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ കൂടിചേരലിന്  പക്ഷെ പണ്ടുള്ളതിനേക്കാള്‍ ദൃഡത കൂടിയതുപോലെ തോന്നിയിരുന്നു. വര്‍ഷങ്ങള്‍ കുറെ ആയതല്ലേ, ഒന്ന് നേരിട്ട് കാണണമെന്നുള്ള മോഹം രണ്ടുപേര്‍ക്കുമുണ്ടായി., അതില്‍ തെറ്റുള്ളതായി  അവരുടെ മനസ്സില്‍ തോന്നിയതുമില്ല. ഒരുപാട് വിശേഷങ്ങള്‍ പരസ്പ്പരം പറയാന്‍ അവര്‍ക്കുണ്ടായിരുന്നു. ഒന്ന് കണ്ടു എല്ലാം പറഞ്ഞു തീര്‍ക്കാമെന്ന് കരുതി അവര്‍ കാണുവാനുള്ള ദിവസവും സമയവും നിശ്ചയിച്ചുറപ്പിച്ചു..തന്‍റെ പഴയ ഒരു സഹപാഠിയെ കാണാന്‍ പോകുവാണെന്ന്  ഭര്‍ത്താവിനോട് ചെറിയൊരു കള്ളം പറയേണ്ടി വന്നു അവള്‍ക്ക്. അവനെ കാണുമ്പോള്‍ അവനു സമ്മാനിക്കാന്‍, അവളിലെ പ്രണയം തുറന്നു പറയാന്‍ അവളിന്നും നിധി പോലെ സൂക്ഷിക്കുന്ന അവന്‍റെ കത്തുകള്‍ അവളുടെ ബാഗില്‍ എടുത്തുവെച്ചു വീട്ടില്‍ നിന്നും യാത്രതിരിച്ചു..

സമയം രാവിലെ പത്തുമണി.നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ചു  അവളെയും കാത്ത് അവന്‍ അവള്‍ പഠിച്ച സ്കൂളിനു മുന്‍വശത്തെ ഗേറ്റില്‍ നിലയുറപ്പിച്ചിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ അവള്‍ ഒരു ഓട്ടോറിക്ഷയില്‍ സ്കൂളിലേക്ക് തിരിച്ചു.അന്ന് പതിവിലും കൂടുതല്‍ ട്രാഫിക് ഉണ്ടായിരുന്നു.''ഒന്ന് വേഗം'' എന്ന് അവള്‍ ഇടയ്ക്കിടയ്ക്ക് ഡ്രൈവെരോട് പറയുന്നുണ്ടായിരുന്നു.സ്കൂള്‍ എത്താന്‍ രണ്ടു നിമിഷം ബാക്കി..അവള്‍ക്ക് അവനെ ദൂരെ നിന്ന് കാണാമായിരുന്നു. അവളുടെ മനസ്സിലെ സന്തോഷത്തിനു അതിരില്ലായിരുന്നു...പക്ഷെ  ആ സന്തോഷത്തിനു  അധിക ആയുസ്സുണ്ടായില്ല.നേരെ മുന്നില്‍ വന്ന ഒരു ലോറി ഇവരെ ഇടിച്ചു തെറിപ്പിച്ചു.രക്തത്തില്‍  കുളിച്ചു കിടക്കുന്ന അവളില്‍ ജീവന്‍റെ ഒരംശം ബാക്കിയുണ്ടായിരുന്നു..നാട്ടുകാര്‍ ഓടിയെത്തി അവളെ കോരിയെടുത്ത് ഒരു വാഹനത്തിനായി നെട്ടോട്ടമോടുബോഴാണ് അവളെ കാത്ത് നില്‍ക്കുന്ന അവനെ കണ്ടത്..ഒട്ടും താമസിയാതെ അവര്‍ അവനോടു കാര്യങ്ങളെല്ലാം പറഞ്ഞു അവന്‍റെ കാറില്‍ അവളെ കയറ്റി ജില്ലാശുപത്രിയിലേക്ക് പാഞ്ഞു..തീവ്ര പരിചരണ വിഭാഗത്തിലേക്ക്  സ്ട്രെചെറില്‍ കൊണ്ട് പോകുമ്പോഴും അവള്‍ അവനെ കാണുന്നുണ്ടായിരുന്നു..ഒന്നും ഉരിയാടാനാവാതെ അവന്‍റെ കണ്‍വെട്ടത്തു നിന്നും അവള്‍ മാഞ്ഞു. ചോരക്കറ പൂണ്ട അവന്‍റെ കാര്‍ വൃത്തിയാക്കാനായി ഡോര്‍ തുറന്നപ്പോള്‍ സീറ്റിനു താഴെ വീണുകിടന്ന ആ ഹാന്‍ഡ്‌ ബാഗ്‌ തുറന്നു നോക്കിയവന്‍ സ്തംഭിച്ചു നിന്നു..ഇത് തന്‍റെ  പ്രിയപ്പെട്ടവളുടെതായിരുന്നു...ഒരുനിമിഷം അവന്‍റെ തലയാകെ പെരുക്കുന്നത് പോലെ തോന്നി..''ദൈവമേ...ജീവനുവേണ്ടി മല്ലടിക്കുമ്പോഴും തന്‍റെ ചാരത്ത് അവള്‍ കിടക്കുകയായിരുന്നെന്ന് താന്‍ അറിയാതെ പോയല്ലോ..."അവന്‍ അവളുടെ ബാഗ്‌ മാറോടുചേര്‍ത്ത്  എങ്ങി കരഞ്ഞു.

ഇന്നവള്‍ ഒരു ഓര്‍മ്മയാണ്. R.I.P എന്ന മൂന്നക്ഷരത്തിനകത്തു അവള്‍ക്കു പറയാനുണ്ടായിരുന്നതെല്ലാം അടക്കം ചെയ്തിരിക്കുന്നു..

"പറയാന്‍ കൊതിച്ച പ്രണയാക്ഷരങ്ങള്‍..
നിനക്കെകിടുന്നു ഞാനീ  പാനപാത്രത്തില്‍ നിന്ന്.. "

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ