ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Wednesday 22 June 2011

കാര്‍തുമ്പിക്കുക്കിട്ടിയ മയില്‍‌പ്പീലി..!


അനാഥയാണവള്‍! എങ്കിലും  അനാഥത്തിന്റെ വിങ്ങലുകള്‍ ഇല്ല അവളുടെ മുഖത്ത്..എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ള കുട്ടികള്ലോടൊപ്പം അവരില്‍ ഒരാളായി അവള്‍ വളര്‍ന്നു.അവിടത്തെ അന്തേവാസികള്‍ക്ക് അവള്‍ എന്നും ഒരു സാന്ത്വനം ആയിരുന്നു.ഒരാളെ പോലും അവള്‍ അനാഥത്തിന്റെ അര്‍ത്ഥം അറിയിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ അതൊരു കൊച്ചു കിളികൂടായിരുന്നു...കിളികള്‍ വന്നു പോയ്കൊണ്ടിരുന്നു.പരസ്പരം സ്നേഹിച്ചും സഹായിച്ചും താങ്ങും തണലുമായി കുറച്ചുപേര്‍.അവരില്‍ ഒരാള്‍ പോലും സ്വന്തം മാതാപിതാക്കളുടെ കുറവ് അറിഞ്ഞിരുന്നില്ല,എന്നല്ല, അവള്‍ അറിയിച്ചിരുന്നില്ല.അത്രമാത്രം അവള്‍ അവരെ സ്നേഹിച്ചിരുന്നു എന്ന് വേണം പറയാന്‍.

സ്കൂള്‍ പഠനം കഴിഞ്ഞു അവള്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു.നല്ലൊരു കോളേജില്‍ തന്നെ അവള്‍ക്കു പ്രവേശനം കിട്ടി.സാമാന്യം കാണാന്‍ തരക്കേടില്ലാത്ത അവളോട്‌  പല ആണ്‍കുട്ടികളും  ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ കവിതകളുടെ രാജകുമാരിക്ക് അതില്‍ ഒരിക്കല്‍ പോലും ആകര്‍ഷണം തോന്നിയിരുന്നില്ല.ക്ലാസ്സിന്റെ ഇടവേളകളില്‍ ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകത്തില്‍ ലയിചിരിക്കുമായിരുന്നു.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ അവളെ , അവളറിയാതെ ഒരാള്‍ പിന്തുടരുന്നുണ്ടായിരുന്നു.അവളെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണുമായിരിക്കും.ഒരിക്കല്‍ പോലും മുഖത്ത് ദുഖം നിഴലിക്കാത്ത അവള്‍ ഒരു അനാഥയാണെന്ന സത്യം അധികമാര്‍ക്കുമറിയുമായിരുന്നില്ല.

ഒരുദിവസം അവളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനവേളയില്‍ ഒരാള്‍ മന്ദഹസ്സിച്ചു കൊണ്ട് അവളുടെ നേരെ മുന്നില്‍ വന്നു നിന്നു.സ്വയം പരിചയപ്പെടുത്തി..''ഞാന്‍ രാഹുല്‍,ഡിഗ്രി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി.,ഇയാളുടെ പേരെങ്ങനെയാ?"പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിന് മുന്നില്‍ അവള്‍ തെല്ലോന്നമ്പരപ്പോടെ രാഹുലിനെ നോക്കി മെല്ലെ പറഞ്ഞു...''മീ...രാ..".ചെറു പുഞ്ചിരിയോടെ അവന്‍ അവള്‍ക്കൊരു കൊച്ചു പുസ്തകം കൊടുത്തു പറഞ്ഞു,''മീരക്ക് ഇതിഷ്ടാവും.''ഇത്രയും പറഞ്ഞു രാഹുല്‍ കൂട്ടുകാരുടെ ഇടയിലേക്ക് മറഞ്ഞു.അവള്‍ ആ പുസ്തകം തിരിച്ചും മറിച്ചും നോക്കി.അതിലെ താളുകളില്‍ അവളുടെ പ്രിയപ്പെട്ട കവി രചനകള്‍!സന്തോഷവും ഒപ്പം ആശ്ചര്യവും തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അതവള്‍ക്ക്‌.പുസ്തകം സമ്മാനിച്ച രാഹുലിന് ഒരു നന്ദിയെങ്കിലും പറയാന്‍ വേണ്ടി അവളുടെ കണ്ണുകള്‍ പരതിയെങ്കിലും അവള്‍ക്കവന്‍ കണ്ണെത്താ ദൂരത്തു നില്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നില്ല.

മുറിയിലെത്തിയ അവള്‍ കതകടച്ചു ആ പുസ്തകത്തിലൂടെ കണ്ണോടിച്ചു.അവളുടെ കണ്ണുകളില്‍ മിന്നിമായുന്ന ഭാവങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കുമായിരുന്നു.അത്രമാത്രം അവള്‍ അതില്‍ ലയിച്ചിരുന്നു.വായിക്കുന്നതിനിടയിലെപ്പോഴോ ഒരു മയില്‍‌പ്പീലി അവളുടെ ശ്രദ്ധയില്‍പെട്ടു.ആ താളിലെ കവിതയുടെ പേര് ''എന്‍റെ കാര്‍ത്തുമ്പിക്ക്'' എന്നതായിരുന്നു..ആകാംക്ഷയോടെ മീര അതിലെ വരികള്‍ സ്വാംശീകരിക്കാന്‍ തുടങ്ങി.അതില്‍ പറഞ്ഞിരുന്നത്,തന്റെ ഭാവനയിലെ കളിക്കൂട്ടുക്കാരിയെ നേരിട്ട് കണ്ടപ്പോള്‍ കവിയുടെ മനസ്സില്‍ തോന്നിയ വികാരാവിഷ്ക്കാരമായിരുന്നു..അത് വായിച്ച ശേഷം അവള്‍ ആ മയില്‍പ്പീലിയെ നോക്കി അറിയാതെ ഉരുവിട്ടു..''എന്‍റെ കാര്‍തുമ്പി.." എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി ആ മയില്പ്പീലിയോടു.പുറത്തു നിന്ന് ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് അവള്‍ വാതിലിനടുതെക്കു ഓടി ചെന്നു.പതിവില്ലാതെ കതകടച്ചിരിക്കുന്ന മീരയെ കണ്ടു , എന്ത് പറ്റി എന്ന് ചോദിച്ചു എത്തിയതായിരുന്നു അവിടത്തെ ഒരു മുതിര്‍ന്ന സിസ്റ്റര്‍.അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാള്‍ ആയിരുന്നു ആ സിസ്റ്റര്‍.അവരില്‍ നിന്ന് അവള്‍ക്കു മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലതാനും.അവള്‍ ആ പുസ്തം എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു, എനിക്കിതോരാള്‍ തന്നതാ എന്ന്.അത് മറിച്ചു നോക്കി കൊണ്ട് സിസ്റ്റര്‍ പറഞ്ഞു-''മോളെ, നീ കാര്യ ഗൗരവമുള്ള ഒരു കുട്ടിയാണ്,എല്ലാം ആലോചിച്ചു വേണം എന്തും ചിന്തിക്കുവാനും, പറയുവാനും.''.സിസ്റ്റര്‍ എന്താ ഉദ്ദേശിച്ചതെന്നു അവള്‍ക്കു മനസ്സിലായി.ആ പുസ്തകം തലയിണക്കടിയില്‍ വെച്ച് അവള്‍ കിടന്നുറങ്ങി.പിറ്റേന്ന് ക്ലാസ്സില്‍ പോകുന്നതിനു മുന്നേ  ആ പുസ്തകതകം ബാഗില്‍ എടുത്തു വെയ്ക്കാനും  അവള്‍ മറന്നില്ല.

പതിവുപോലെ ക്ലാസുകള്‍ തുടങ്ങി.പെട്ടെന്നോരുകൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ്സിലേക്ക് ഇരച്ചുകയറി എല്ലാ കുട്ടികളോടും ക്ലാസ്സ്‌ വിട്ടുപോകാന്‍ ആവശ്യപെട്ടു.ആ തിക്കിലും തിരക്കിലും പെട്ട് അവളുടെ ബാഗില്‍ നിന്നും പുസ്തകങ്ങള്‍ തറയിലേക്കു ചിന്നിച്ചിതറി. ധൃതിയില്‍ നിലത്തു നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നതിനിടയില്‍ അവള്‍ക്കു തലേന്ന് കിട്ടിയ ആ പുസ്തകം എങ്ങോ തെറിച്ചുവീണു.ഒരുപാട് നോക്കി ,എങ്ങും കണ്ടില്ല, അവള്‍ വിഷമത്തോടെ തിരികെപോയി..ഒരുപാട് സ്നേഹത്തോടെ ഒരു വ്യക്തി അവള്‍ക്കു കൊടുത്ത ആ സമ്മാനം നഷ്ടപെട്ട വേദന അവളുടെ മനസ്സിനെ നന്നായി ഉലച്ചു..വര്‍ഷങ്ങള്‍ കടന്നുപോയി.പഠനം പൂര്‍ത്തിയാക്കിയ അവള്‍ ഒരു സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ കയറി..ഒഴിവു വേളകളില്‍ അവളുടെ സന്തത സഹചാരിയായ പുസ്തകങ്ങളുടെ ലോകത്ത് അവള്‍ ജീവിച്ചു..മനസ്സില്‍ കുറിച്ചിട്ട വരികള്‍ കവിതകളായി ഡയറിയില്‍ ഒതുങ്ങി. അതിലൊരു കവിതയുടെ പേരായിരുന്നു ..''എന്‍റെ മയില്‍‌പ്പീലി''. ആ കവിത ,അത്  അവളുടെ ഒരു കാണാ കിനാവിന്‍റെ നൊമ്പരമായിരുന്നു ..

അന്ന് ഒരു ഞായരാഴ്ചയായിരുന്നു.ആ അനാധമാന്ധിരത്തിലേക്ക് ഒരു കാര്‍ വന്നു നിന്നു.അവര്‍ ഒരു അഞ്ചുപേരുണ്ടായിരുന്നു..പ്രധാന സിസ്റ്റര്‍നെ കണ്ടു കാര്യങ്ങള്‍ സംസാരിച്ച ശേഷം അവര്‍ അവിടെ കാത്തിരുന്നു..അവിടത്തെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക്‌ പാട്ടുകള്‍ പാടി കൊടുക്കുകയായിരുന്ന മീരയോട്‌,പെട്ടെന്ന് ഒന്നൊരുങ്ങി വരാന്‍ പറഞ്ഞു.കാര്യമെന്തെന്നറിയാതെ അവള്‍ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഒരുങ്ങി മുന്‍വശത്തെ മുറിയിലേക്ക് ചെന്നു.അവിടെ അധിഥികളായി വന്നവര്‍ അവളെ പെണ്ണുകാണാന്‍ വന്നവരായിരുന്നു.ഓരോരുത്തരായി അവളോട്‌ ഓരോ ചോദ്യങ്ങള്‍ ചോദിച്ചു.മന്ദസ്മിതത്തോടെ അവള്‍ ഉത്തരം പറഞ്ഞു..ഉത്തരങ്ങള്‍  പറയുന്നിതിനിടയില്‍ അവളുടെ കണ്ണുകള്‍ ചെറുക്കന്റെ മേല്‍ പതിഞ്ഞു..പെട്ടെന്ന് ഒരു നിഴല്‍പോലെ ഓരോ ചിത്രങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി,പക്ഷെ തീര്‍ത്തങ്ങു  ഉറപ്പു പറയാനും  വയ്യ.പയ്യന്‍ അവളെ നോക്കി ചിരിച്ചു.വീട്ടുകാര്‍ക്കെല്ലാം മീരയെ ഇഷ്ടമായി.നിശ്ചയ്തിന്റെയും വിവാഹത്തിന്റെയും തിയതി വിളിച്ചറിയിക്കാം എന്നുപറഞ്ഞു അവര്‍ മടങ്ങി.അന്നവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.താന്‍ എവിടെയോ എപ്പോഴോ ഒരിക്കല്‍ കണ്ടു മറന്ന ഒരു മുഖം.എത്ര ഓര്‍ത്തിട്ടും അവള്‍ക്കു ഓര്‍മ്മ കിട്ടുന്നില്ല..

ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ വിവാഹ ദിവസമെത്തി.അവള്‍ക്കു ബന്ധുക്കള്‍ എന്ന് പറയാന്‍ ആ അനാഥ മന്ദിരത്തിലെ അന്തേവാസികള്‍ മാത്രമായിരുന്നു.അതൊന്നും ഒരു കുറവായി ചെറുക്കന്റെ വീട്ടുകാര്‍ കണക്കിലെടുത്തിരുന്നില്ല.മകന്റെ ഇഷ്ടമായിരുന്നു അവരുടേത്..ചെറിയ തോതില്‍ അവരുടെ വിവാഹം മംഗളകരമായി നടന്നു..ആ രാത്രിയില്‍ അവന്‍ അവളോട്‌ ഒരല്‍പ്പനേരം കണ്ണുകളടയ്ക്കാന്‍ പറഞ്ഞു..അവന്റെ കയ്യിലെ ആ പുസ്തകം അവന്‍ അവളുടെ കയ്കളിലേക്ക് വെച്ച്, എന്നിട്ട് ആ കണ്ണുകളില്‍ നോക്കി പറഞ്ഞു...'' എന്‍റെ കാര്‍തുമ്പിക്ക് ..!" അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല..അവള്‍ മനസ്സില്‍ പറഞ്ഞു..'' എന്‍റെ മയില്‍‌പ്പീലി..!

ആശംസകള്‍...!

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ