ജീവിത ഗന്ധിയായ സംഗീതം പോലെ...വേനലിലെ കുളിര്‍മഴ പോലെ....ആത്മ നൊമ്പരങ്ങളുടെ......തുടിപ്പുകളിലൂടെയുള്ളൊരു യാത്ര..!

Ash Welcomes U..!




എന്നെ കുറിച്ച്..

My photo
കണ്ണുകള്‍ ഉണ്ടായിട്ടും കാണാതെ പോവുന്ന ചില സത്യങ്ങള്‍..യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നാം പോലുമറിയാതെ അടഞ്ഞു പോവുന്ന നമ്മുടെ ഉള്‍ കണ്ണുകള്‍ ..ഇതിലേക്കുള്ള എന്‍റെ ഈ പ്രയാണത്തില്‍ നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. പ്രിയ സുഹൃത്തുക്കളേ , നിങ്ങളുടെ മനസ്സിന്റെ കോണില്‍ ചടഞ്ഞു കൂടിരിയിരിക്കുന്ന ചിന്തകളെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ''മനഃസാക്ഷി'' നാം ഇവടെ തുറന്നു കാട്ടുന്നു...പലപ്പോഴും, വ്യക്തികളും സാഹചര്യങ്ങളും പരിമിതികളും നമ്മുടെ ഈ മനസ്സാക്ഷിക്കു മേല്‍ ഭാരമേല്‍ക്കുന്നത് കൊണ്ടാവാം, നമ്മുടെതെന്ന് കരുതുന്ന ചില ജീവിത മൂല്യങ്ങളെ നമ്മില്‍ തന്നെ അടിയറവു വെയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ..അങ്ങനെ അടിയറവു വെച്ച നമ്മുടെതായിരുന്ന ,നമ്മെ നാമാക്കി മാറ്റിയിരുന്ന ആ സത്യങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ ...നിങ്ങളെ ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു..ഞാന്‍ മണ്മറഞ്ഞു പോയാലും ,ഞാനെഴുതിയ ഈ വരികളും അതിലെ ആശയങ്ങളും എക്കാലവും എന്നെ നിങ്ങളുടെ ഇടയില്‍ ജീവിപ്പിക്കും എന്നുള്ള വിശ്വാസത്തില്‍...

Tuesday 16 August 2011

എന്‍റെ കുഞ്ഞാറ്റ..!



യാദ്രിശ്ച്ചകിതമായിട്ടാണ് ഞാന്‍ ഇത് എഴുതാന്‍ തുടങ്ങിയത്..ഇത് ഒരു തുടര്‍ കഥ ആവുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്..പക്ഷെ, എന്റെ ചിന്തകള്‍ക്ക് ഒരു തിരിച്ചടിയെന്നോണം..ആ പൂവ് സ്വയം നശിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇനി കീടങ്ങള്‍ വന്നു അതിനെ കേടാക്കിയതാണോ അതോ സ്വയം, നശിക്കാന്‍ തീരുമാനിച്ചതാണോ? ..ഉത്തരം ഇത് വരെ കിട്ടിയില്ല..ഏതായാലും എഴുതാന്‍ തീരുമാനിച്ചു,

അന്നൊരു ഡിസംബര്‍ കാലം, മുറ്റത്തൂടെ അലസമായി ഇങ്ങനെ നടക്കുമ്പോഴാണ് വഴിയിലൂടെ, ഒരു പൂ കച്ചവടക്കാരന്‍ ''പൂ വേണോ'' എന്ന് ചോദിച്ചു എന്റെ അടുത്ത് വന്നത്..കുട്ടയില്‍ ഒരുപാട് നല്ല മണവും, ബംഗിയുമുള്ള പൂക്കള്‍ ഉണ്ടായിരുന്നു.ആ കൂട്ടത്തില്‍ നിന്ന് എന്നെ ആകര്‍ഷിച്ച ഒരു കൊച്ചു പൂവിനെ ഞാന്‍ വളരെ ശ്രെദ്ധയോടു കൂടി എന്റെ കൈവെള്ളയില്‍ എടുത്തു വെച്ച് ഒന്ന് പുഞ്ചിരിച്ചു..എനിക്കുള്ള ഉത്തരമെന്നോണം അതുവഴി വന്ന ശീതകാറ്റു അതിന്നെ മെല്ലെ ഒന്ന് ഉലച്ചു..പൂക്കാരനെ പറഞ്ഞു വിട്ട ശേഷം ഞാന്‍ ആ പൂവിനെ എടുത്തു എന്റെ മുറിയുടെ ജനാലയ്ക്കരികെ വെച്ചു.ഞൊടിയിടയില്‍ തന്നെ ഞാന്‍ അതിനു ഒരു പേരും ഇട്ടു..''കുഞ്ഞാറ്റ'', എന്റെ കുഞ്ഞാറ്റ!

തുടങ്ങും മുന്നേ, എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഇവടെ ഒന്ന് സൂചിപ്പിച്ചോട്ടെ.അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം..രണ്ടു രീതിയില്‍ നമുക്ക് ഒരു കാര്യം വായനക്കാരിലേക്ക് എത്തിക്കാം.ഒന്നുകില്‍ ഒരു മുഴുനീള സാഹിത്യം നിറഞ്ഞ ഒരു സൃഷ്ടി.അല്ലെങ്കില്‍ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് അയാളുടെ മനോവികാരങ്ങള്‍ പ്രകടമാക്കുന്നവ..ഞാന്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു,കാരണം..ഒരു സാഹിത്യകാരി അല്ലെങ്കില്‍ ഒരു കവയിത്രി ആയിട്ടല്ല ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത്.. എനിക്ക് പുറം ലോകത്തോട്‌ പറയേണ്ട കാര്യങ്ങള്‍, വായനക്കാരിലേക്ക് ,അവരുടെ ചിന്തകളിലേക്ക് എന്ത്രയും പെട്ടെന്ന് എത്തിക്കുക മാത്രമാണ് ഞാന്‍ ഇതിലൂടെ ഉദേശിക്കുന്നത്..തെറ്റുകള്‍ കാണുമായിരിക്കും, സൃഷ്ടിയിലെ അന്തസത്തയെ മാത്രം ദയവായി സ്വാംശീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്റെ കുഞ്ഞാറ്റയിലേക്ക് നമുക്ക് തിരിച്ചു വരാം.കഴിഞ്ഞകാലത്തിന്റെ നഷ്ടങ്ങള്‍ അവളില്‍ കാര്‍മേഖം പോലെ പടര്‍ന്നിരുന്നു.വാടാനായി നില്‍ക്കുന്ന പുഷ്പ്പം പോലെ..അതിനു അതിന്റെ ജീവന്‍ തിരിച്ചു നല്‍കണം എന്ന് ഒരു മോഹം ഉണ്ടായി.ഒരു കുഞ്ഞിനോടെന്നപോലെ ഞാന്‍ അതിനെ സ്നേഹിച്ചു..ഒരുപാട് നേരം ഒപ്പം നോക്കിയിരുന്നു,ഓരോ തവണയും ഞാന്‍ അതിന്റെ ചുവട്ടില്‍ വെള്ളമൊഴിക്കുമ്പോള്‍ അവളില്‍ ഉണ്ടാവുന്ന ഉന്മേഷം വാക്കുകള്‍ക്കതീതമാണ്.അവളുടെ സ്നേഹവും,സന്തോഷവും എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി..ദിനങ്ങള്‍ ഓരോന്നായി പൊയ്ക്കൊണ്ടിരുന്നു,അവളിലെ കാര്‍മേഘ പടലങ്ങള്‍ അപ്പ്രത്യക്ഷമാകുന്ന പോലെ തോന്നി.ഒരു ഒഴിവു ദിവസം,രാവിലെ ഞാന്‍ അതിന്റെ അടുത്ത് ചെന്ന് അവളിലെ കണ്ണീര്‍ ഒപ്പിയെടുക്കാന്‍ നോക്കി..ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞു..ചിലത് കേട്ട് ഞാന്‍ സ്വയം മറന്നു ചിരിച്ചു..അതിനിടയിലെപ്പോഴോ അവളെ സ്നേഹിച്ചു ഒരുനാള്‍ കടന്നുപോയ വണ്ടിനെ പറ്റി എന്നോട് പറഞ്ഞു..എല്ലാം കേട്ട് ഞാന്‍ പറഞ്ഞു,വണ്ടിന്റെ സ്ഥാനത്തേക്ക് തല്‍ക്കാലം എന്നെ കണ്ടൂടെ.,എന്ന്..മറുപടിയൊന്നും പറയാതെ അതെന്നെ നോക്കി ചിരിച്ചു..എനിക്കതില്‍ വിഷമം ഒട്ടും തോന്നിയില്ല,കാരണം ഞാന്‍ അതിനെ സ്നേഹിച്ചത് ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു,അവളിലെ ഏകാന്തതയില്‍ ഒരു കൂട്ട്..അത്രമാത്രം.ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ഞാന്‍ നേരെ പോകുന്നത് അവളെ കാണാന്‍ ആയിരുന്നു,അത്രമാത്രം അവള്‍ എന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു..ഈ സ്നേഹത്തെ എന്ത് പേരിട്ടു വിളിക്കാം എന്നൊന്നും എനിക്കറിയില്ല, ഒന്നുമാത്രം അറിയാം--ആ സ്നേഹത്തില്‍ കളങ്കം ഉണ്ടായിരുന്നില്ല എന്ന് ..

വര്‍ഷങ്ങള്‍ കടന്നു പൊയ് ..ഒരുനാള്‍ എന്റെ കുഞ്ഞാറ്റയെ നോക്കാന്‍ ഓടി വന്നപ്പോള്‍ ..പെട്ടെന്ന് ഒന്നും മനസ്സിലായില്ല..സൂക്ഷിച്ചു നോക്കി,അവളെ ഒരു വണ്ട്‌ വട്ടമിടുന്നു..കുഞ്ഞാറ്റയെ ശല്യം ചെയ്യുകയാണെന്ന് കരുതി ഞാനതിനെ ഓടിക്കാന്‍ നോക്കി..ഇങ്ങനെ ചെയ്യുമ്പോള്‍, കുഞ്ഞാറ്റ യിലെ ഭാവ മാറ്റം ഞാന്‍ ശ്രെധിച്ചു..അവളില്‍ ഇതുവരെ കാണാത്ത ഒരു ഭാവം,അത് അമര്‍ഷമാണോ അതോ വെറുപ്പാണോ എന്ന് ചിന്തിക്കുന്നതിനു മുന്നേ ആ വണ്ട്‌ എന്റെ നേരെ വന്നു തുടങ്ങി..ഇത് കണ്ടു ഞാന്‍ സ്നേഹിച്ച, എന്റേതെന്നു കരുതിയ കുഞ്ഞാറ്റ മതിമറന്നു ചിരിച്ചു..എന്റെ മുഖത്തെ പേടിയും കുത്തിയാലുള്ള വേദനയെ കുറിചോര്‍ത്തും മുറിവിട്ടു ഓടുന്ന എന്നെ നോക്കി അവള്‍ കളിയാക്കി ..ഉറക്കെ ഉറക്കെ ചിരിച്ചു..അവളെ ആടിയുലക്കാന്‍ പണ്ട് വന്നിരുന്ന ശീതകാട്ടിന്റെ സഹായം വേണ്ടിവന്നില്ല ..എവിടെനിന്നോ കിട്ടിയ ഒരു ഊര്‍ജ്ജം അവളില്‍ നിറഞ്ഞു നിന്നിരുന്നു..എന്റെ മുറി പുറത്തു നിന്ന് പൂട്ടിയ ശേഷം ഞാന്‍ നേരെ അടുക്കള വശത്തേക്ക് പൊയ്..നിര്‍ജീവമായിരിക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു-''എന്താ ഇന്നിവള്‍ക്ക് പറ്റിയേ'' എന്ന്..അമ്മയുടെ ചോദ്യങ്ങള്‍ ഒന്നും എന്റെ ചെവിയില്‍ പതിചിരുന്നില്ല..എന്നാലും എന്റെ കുഞ്ഞാറ്റ ഇത്ര പെട്ടെന്ന് മാറാന്‍ മാത്രം ...ചിന്തിച്ചു തീര്‍ന്നില്ല അപ്പോഴേക്കും അതിന്റെ ഉത്തരവും മനസ്സില്‍ തെളിഞ്ഞു,പണ്ട് അവള്‍ പറഞ്ഞ ആ വണ്ട്‌..''അത് ഈ വണ്ട്‌ തന്നെ ആയിരിക്കുമോ?''ആവാം അല്ലെങ്കില്‍ ഒരിക്കലും അവള്‍ എന്നോടിങ്ങനെ പെരുമാറുമായിരുന്നില്ല..ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നിനുപിറകെ വന്നുകൊണ്ടേ ഇരിക്കുന്നതിനിടയില്‍, ''ഇതാ ചായ'' എന്ന് പറഞ്ഞു അമ്മ ചായ കപ്പ് എനിക്ക് നേരെ നീട്ടി..കയ്കൊണ്ട്‌ ചായകപ്പ് എടുത്തതല്ലാതെ, അമ്മയോട് ഒന്നും ചോദിക്കാനോ, പറയാനോ തോന്നിയില്ല ..ആകെ ഒരു മരവിപ്പ്!ചിന്തകള്‍ കാട് കയറും മുന്നേ ഞാന്‍ ആ ചായകപ്പു പടിയില്‍ വെച്ച് എന്റെ മുറിയുടെ ജനാലക്കരികിലേക്ക് ചെന്നു..എനിക്കാ ജനല്‍ പാളിയിലൂടെ അവളെ കാണാമായിരുന്നു.വണ്ടില്ലെന്നു ഉറപ്പിച്ചശേഷം ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു നിറകണ്ണുകളോടെ..അവള്‍ക്കപ്പോഴും ഒരു പുച്ച ഭാവമായിരുന്നു.. കണ്ണുനീര്‍ ധാര ധാരയായി ഒഴുകാന്‍ തുടങ്ങി..മനസ്സില്‍ സ്വയം ചോദിച്ചു..''ദൈവമേ ,ഒന്നും പ്രതീക്ക്ഷിച്ചിട്ടല്ലലോ ഞാനിവളെ ദത്തെടുത്തത്? പിന്നെ ഞാന്‍ എന്തിനു കണ്ണീര്‍ വാര്‍ക്കണം?"

ഇവിടെയാണ്‌ വായനക്കാരോട് ഞാന്‍ ഒന്ന് ചോദിക്കുന്നത്, നമ്മള്‍ സമര്‍ത്തി ക്കാറുണ്ട് ,ഈ ഞാനടക്കം..ഒന്നും ആരില്‍ നിന്നും പ്രതീക്ഷിക്കരുതെന്ന്..നേരുതന്നെ..എന്റെ കുഞ്ഞാറ്റ എന്നില്‍ നിന്ന് വിട്ടകലുമ്പോള്‍ ഞാന്‍ പോലുമറിയാതെ ഭൂമിയില്‍ പതിച്ച ആ കണ്ണീരിനു നമ്മള്‍ പറഞ്ഞ പ്രതീക്ഷക്കു സമം ആകുമോ?..ആകുമെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു..

നിറഞ്ഞ വേദനയോടെ ഞാനവളെ എന്റെ വീടിന്റെ മുറ്റത്തുള്ള കൊച്ചു തോട്ടത്തില്‍ എടുത്തു വെച്ചു.മറ്റു പൂക്കളുടെ കൂടെ ഇനി അവളും അവരില്‍ ഒരാള്‍ ആയിട്ട്..എന്റെ മനസ്സിന്റെ വേദന കണ്ടില്ലെന്നു നടിചിട്ടാണോ..ഞാന്‍ അവളില്‍ ഒരു വേര്‍പാടിന്റെ നൊമ്പരവും കണ്ടില്ല..അല്ലെങ്കിലും ഞാന്‍ ഇതിനുമാത്രം വിഷമിക്കാന്‍ എന്തിരിക്കുന്നു..അല്ലെ, ഞാന്‍ ഒരു സൂക്ഷിപ്പുകാരി മാത്രം ആയിരുന്നു..ഒന്നോര്‍ത്താല്‍ ഞാന്‍ സന്തുഷ്ടയാണ് ,കാരണം,അവളിലെ കാര്‍മേകങ്ങളെ എല്ലാം മാച്ചു പവിത്രതയോടു കൂടി തന്നെ ഞാന്‍ അവളുടെ അവകാശിക്ക് തിരിച്ചു കൊടുത്തു എന്ന്..ഞാനിങ്ങനെ സ്വയം ആസ്വസിപ്പിക്കുന്നതിനിടയില്‍ ദേ അമ്മ വീണ്ടും വിളിക്കുന്നു...''നീ ഇതുവരെ ചായ കുടിചില്ല്യെ..''?

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓടി.......ചായ കുടിക്കാനല്ല, വണ്ട്‌ വരുന്നേ..വണ്ട്‌ വരുന്നേ..എന്ന് വിളിച്ചു..!!

നിങ്ങള്‍ക്കിഷ്ടപ്പെട്ടവ